തിരുവനന്തപുരം:സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാർഡുകളിൽ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങി. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന് യുഡിഎഫ് വാര്‍ഡുകളില്‍ അട്ടിമറി വിജയം നേടാനായി.മറ്റ് ജില്ലകളിലും എല്‍ഡിഎഫ് മികച്ച നിലയിലാണ്.
കാസർകോട് മുനിസിപ്പാലിറ്റിയിൽ ഹൊന്നമൂല വാര്‍ഡ് മുസ്ലിം ലീഗില്‍ നിന്ന് എല്‍ഡി എഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്വതന്ത്രൻ കംപ്യുട്ടർ മൊയ്തിനാആണ് വിജയി.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ എം അബ്ദുൾ റഹിമാൻ ക്രിക്കറ്റ് അസോസിയേഷൻ ട്രഷർ ആയപ്പോൾ രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്..അബ്ദുൾ മുനീർ ആയിരുന്നു ലീഗ് സ്ഥാനാര്‍ഥി.
കാസർകോട് മുനിസിപ്പാലിറ്റിയിലെ തെരുവത്ത് വാർഡിൽ 175 വോട്ടിന് യുഡിഎഫിലെ ആർ റീത്ത വിജയിച്ചു. എൽ ഡി എഫിലെ എം ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. റീത്തയ്ക്ക് 321 വോട്ടും ബിന്ദുവിന് 146 വോട്ടും ലഭിച്ചു.
പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്ത് ഷുഗർ ഫാക്ടറി രണ്ടാം വാർഡില്‍ എൽഡിഎഫ് സ്ഥാനാര്‍ഥി പി കെ നിർമല (സിപിഐ എം സ്വതന്ത്ര) അട്ടിമറി വിജയം നേടി വിജയിച്ചു. പട്ടികജാതി വനിതാ സംവരണ വാർഡ് ആയ ഇവിടെ കേരള കോൺ ഗ്രസ് പ്രതിനിധി പ്രസന്നകുമാരി യുഡിഎഫിലെ തമ്മിലടി കാരണം രാജി വയ്ക്കുകയായിരുന്നു. ടി കെ ഉഷ യായിരുന്നു യു ഡി എഫ് (കേരള കോൺഗ്രസ് ജോസ് ) സ്ഥാനാര്‍ഥി.. ബിജെപിക്ക് സ്ഥാനാർഥി ഉണ്ടായില്ല.
ആലപ്പുഴ ജില്ലയില്‍ പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 17 കരുവറ്റും കുഴിയിൽ യുഡിഎഫിന്റെ വാര്‍ഡ് എല്‍ ഡി എഫ് പിടിച്ചെടുത്തു. സിപിഐ എം ലെ കെ ബി പ്രശാന്താണ് വിജയം.പരാജയപ്പെടുത്തിയത് .കോൺഗ്രസ്സ് സ്ഥാനാർത്ഥി ബിജി സുനിലിനെ.കഴിഞ്ഞ തവണ യുഡിഎഫ് ലെ പി ഡി സുനിൽ മൂന്ന് വോട്ടിന് വിജയിച്ച വാർഡാണിത്. സുനിലിന്റെ ഭാര്യയാണ് യു ഡി എഫ് സ്ഥാനാർത്ഥി.
ആലപ്പുഴ ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 12 കുമ്പിളിശ്ശേരിയില്‍ സുധാ രാജീവ് ( യുഡിഎഫ് ) വിജയിച്ചു. ഇന്ദിരാഭായി (എൽഡിഎഫ്–-സി പി ഐ എം)യെയാണ് പരാജയപ്പെടുത്തിയത് .യുഡിഎഫിലെ രാജീവ് 44 വോട്ടിന് ജയിച്ച വാർഡ്, രാജീവിന്റെ മരണത്തെ തുടർന്ന് ഭാര്യ സുധയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്
പഞ്ചായത്ത് കക്ഷി നില എൽഡിഎഫ് 7, , യുഡിഎഫ് 6, യുഡിഎഫ് സ്വത.1, ബിജെപി -1, നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണമാണിവിടെ.
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് (ഹൈസ്കൂൾ വാർഡ്) എൽഡിഎഫ് സ്ഥാനാർഥി ഒ കെ ബഷീർ(സിപിഐഎം) വിജയിച്ചു. . യുഡിഎഫ് സ്ഥാനാർഥി എൻ എം ബഷീർ (കോൺഗ്രസ്), എസ്ഡിപിഐ സ്ഥാനാർഥി ഷാജഹാൻ, ബിജെപിയിലെ ഇ കെ വിനോദ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്.
സിപിഐഎമ്മിലെ വി എ രാജന്റെ വേർപാടാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.
പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിൽ എൽഡിഎഫും യുഡിഎഫും സീറ്റ് നിലനിർത്തി.
എൽഡിഎഫിന്റെ സിറ്റിങ് വാർഡായ ഒറ്റപ്പാലം നഗരസഭ മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി ആർ ശോഭന വിജയിച്ചു. 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് വിജയം. ബി സുജാത രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി സി ശ്രീലതയും ബിജെപിയിലെ പി സത്യഭാമയും മത്സര രംഗത്തുണ്ടായിരുന്നു..
ഷൊർണൂർ നഗരസഭ 11 വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ടി സീന വിജയിച്ചു.യുഡിഎഫ് അംഗം സി കെ സുനിൽകുമാർ മരണപ്പെട്ട ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
പി അബ്ദുൾ റസാക്കായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ എം കെ ഷാജിയും മത്സരിച്ചു.
വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഫ് സ്ഥാനാര്‍ഥി ബാലൻ മാവിലോട് 102 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.വിജയിച്ചു . വാർഡ് മെമ്പറായിരുന്ന എൽഡിഎഫിലെ കെ വി രാജൻ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. പട്ടികവർഗ സംവരണ സീറ്റാണ്. സുരേഷ് കോക്കുഴിയായിരുന്നു യുഡിഎഫ് സ്ഥനാർഥി. മഞ്ജു ബിജെപി സ്ഥാനാർഥിയായും മത്സരിച്ചു.
എൽഡിഎഫിനാണ് പഞ്ചായത്ത് ഭരണം. 13 അംഗ ബോർഡിൽ എൽഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങൾ വീതവും ബിജെപിക്ക് ഒരംഗവുമായിരുന്നു. ഒരാൾ രാജിവച്ചതോടെ എൽഡിഎഫ് അംഗസംഖ്യ അഞ്ചായി. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ഇരുമുന്നണികളും വീണ്ടും ഒപ്പത്തിനൊപ്പമായി.
കണ്ണൂരിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല വാർഡില്‍ എൽഡിഎഫ് സ്ഥാനാർഥി വി പ്രമോദ് (സിപിഐ എം) വിജയിച്ചു. യുഡിഎഫിലെ വി വി ഉണ്ണികൃഷ്ണനാ(കോൺഗ്രസ്) യിരുന്നു എതിര് സ്ഥാനാര്‍ഥി. സിപിഐ എമ്മിലെ പരത്തി ദാമോദരന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.ഭൂരിപക്ഷം 176. ആകെ പോൾ ചെയ്തത് 814 വോട്ട്.എൽഡിഎഫ് 495,യുഡിഎഫ് 31.
കണ്ണൂർ കോർപറേഷനിലെ എടക്കാട് ഡിവിഷനില്‍ ടി പ്രശാന്ത്(സിപിഐ എം)വിജയിച്ചു. ഷിജു സതീഷ്(കോൺഗ്രസ്),അരുൺ ശ്രീധർ(ബിജെപി) എന്നിവരെയാണ് പരാജയപ്പെടുത്തിയത്. .സിപിഐ എമ്മിലെ ടി എം കുട്ടികൃഷ്ണന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വന്നത്.
എൽഡിഎഫ്–- 27, യുഡിഎഫ്–- 27, സ്വതന്ത്രൻ–- 1 എന്നിങ്ങനെയായിരുന്നു കണ്ണൂർ കോർപറേഷനിലെ കക്ഷിനില. കുട്ടികൃഷ്ണന്റെ മരണത്തെ തുടർന്ന് എൽഡിഎഫ് അംഗസംഖ്യ 26 ആയി കുറഞ്ഞു. ഇതിനു പിന്നാലെ നേരത്തേ എൽഡിഎഫിനു പിന്തുണ നൽകിയിരുന്ന സ്വതന്ത്രൻ യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞതോടെ എൽഡിഎഫിനു ഭരണം നഷ്ടമായി.
കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് നിലവിൽ മേയർ. തെരഞ്ഞെടുപ്പു ഫലം കോർപറേഷൻ ഭരണത്തെ
ബാധിക്കില്ലെങ്കിലും എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചതോടെ മുന്നണിയുടെ അംഗസംഖ്യ വീണ്ടും 27 ആയി.
തലശേരി നഗരസഭയിലെ ടെമ്പിൾ ഗേറ്റ് വാർഡ് ബിജെപിയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. എ കെ സക്കരിയ(യുഡിഎഫ്) ആണ് വിജയി.കെ വി അഹമ്മദ്(എൽഡിഎഫ്), , കെ
അജേഷ്(ബിജെപി), മുഷ്താഖ് കല്ലേരി(സ്വതന്ത്രർ) എന്നിവരായിരുന്നു മറ്റ് സ്ഥാനാർഥികൾ. ബിജെപിയിലെ ഇ കെ ഗോപിനാഥിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് മലയാറ്റൂർ നീലിശ്വരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് തോട്ടുവയില്‍ എല്‍ ഡി എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബിജു കണിയാൻകുടി (യുഡിഎഫ്) വിജയിച്ചു.എൽ ഡി എഫ് സ്ഥാനാത്ഥി കെ ജെ ജൈജുമോനാണ് പരാജയപ്പെട്ടത്. എൽഡിഎഫ് അംഗമായിരുന്ന മിനി സുരേന്ദ്രൻ ആഗസ്തിൽ ഗ്രാമസഭക്കിടെ കുഴഞ്ഞ് വീണ് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.
കോഴിക്കോട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാർഡുകളിൽ നാലെണ്ണത്തിൽ എൽഡിഎഫിന് ജയം. ചോറോട് പഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി പി ചന്ദ്രശേഖരൻ 84 വോട്ടിന് ജയിച്ചു. പി പി ചന്ദ്രശേഖരൻ (എൽഡിഎഫ്)–- 728. അഖിൽ കൊളങ്ങാട്ട് താഴെ (യുഡിഎഫ്, ആർഎംപി)–- 644. ബാബു മണിയാറത്ത്(ബിജെപി) –- 20. കഴിഞ്ഞ തവണ 49 വോട്ടായിരുന്നു ഭൂരിപക്ഷം.
മണിയൂർ പഞ്ചായത്തിലെ പതിയാരക്കര നോർത്ത്, എടത്തുംകര വാർഡുകൾ എൽഡിഎഫ് നിലനിർത്തി. പതിയാരക്കര നോർത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി ഷിജു 378 വോട്ടിന് ജയിച്ചു. പി ഷിജു(എൽഡിഎഫ്)–- 746, പി കെ ശ്രീധരൻ(യുഡിഎഫ്) –- 368, കഴിഞ്ഞ തവണ 423 വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്. എടത്തുംകര വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സിന്ധു ചാത്തോത്ത് 286 വോട്ടിന് വിജയിച്ചു. സിന്ധു ചാത്തോത്ത്(എൽഡിഎഫ്)–- 726, ഷൈജ(യുഡിഎഫ്)–- 442, ഗിൽന ബിജു(ബിജെപി)–- 76. 217 വോട്ടിനായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫ് ജയം.
വില്യാപ്പള്ളി പഞ്ചായത്തിലെ കൂട്ടങ്ങാരം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി പത്മനാഭൻ 308 വോട്ടിന് വിജയിച്ചു. പി പത്മനാഭൻ(എൽഡിഎഫ്) –- 582, പി വാസുദേവൻ(യുഡിഎഫ്)–- 202, കെ സി വിനോദൻ(ബിജെപി) –- 274. കഴിഞ്ഞ തവണ എൽഡിഎഫ് ഭൂരിപക്ഷം 334 വോട്ടിനായിരുന്നു എൽഡിഎഫ് ജയം.
ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത് വാർഡ് യുഡിഎഫ് സ്ഥാനാർഥി അഹമ്മദ് ജുനൈദ് ഒറവങ്കര 82 വോട്ടിന് വിജയിച്ചു. അഹമ്മദ് ജുനൈദ് ഒറവങ്കര(-യുഡിഎഫ്)–- 665, കെ കെ അബ്ദുൾ ഗഫൂർ(എൽഡിഎഫ്) –- 583, എ പി ഷൈനി(ബിജെപി) –- 55. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്.
സംസ്ഥാനത്താകെ 28 വാർഡകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എല്ലാ ഡിവിഷനുകളിലുമായി ആകെ 90 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത് കണ്ണൂർ കോർപറേഷനിലെ ഒരു വാർഡിലും വൈക്കം, ഷൊർണൂർ, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡിലും കാസർകോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 21 പഞ്ചായത്ത് വാർഡുകളിലുമായരുന്നു തെരഞ്ഞെടുപ്പ്.