കാസര്‍കോട്: കാണാതായ ഐ.ടി.ഐ. വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ഗവ. ഐ.ടി.ഐ.യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ചെങ്കള ഇന്ദിരാനഗര്‍ എസ്.സി. കോളനിയിലെ മാധവന്-യശോദ ദമ്പതികളുടെ മകനുമായ ഗുരുപ്രസാദാ(19)ണ് മരിച്ചത്. ഗുരുപ്രസാദിനെ 14 മുതല്‍ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ജ്യേഷ്ഠന് രഘുരാമന് ഇന്നലെ രാവിലെ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ഇന്നലെ രാത്രിയോടെ ചെമ്മനാട് പാലത്തിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സുനിത, ആരവി, ഭാരവി എന്നിവര്‍ സഹോദരങ്ങളാണ്.മൊബൈൽ ഫോണിനോടുണ്ടായിരുന്ന അതിരുവിട്ട ആസക്തിയാണ് ഗുരുപ്രസാദിന്റെ മരണത്തിൽ കലാശിച്ചതെന്ന് വിദ്യാനഗർ പോലീസ് പറഞ്ഞു.സുഹൃത് വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ ഗുരുപ്രസാദ് എറിഞ്ഞു തകർത്തിരുന്നു.ഇതിന്റെ പണം സുഹൃത്ത് തിരിച്ചു ചോദിച്ചതോടെ ഗുരുപ്രസാദ് സമനില വിടുകയായിരുന്നു.തുടർന്നാണ് പുഴയിൽച്ചാടി ജീവനൊടുക്കിയത്.