ഒരടി പിന്നോട്ടില്ല,ജില്ലാ പോലീസിൻ്റെ മയക്കുമരുന്ന് വേട്ടയിൽ ഇത്തവണ കുടുങ്ങിയത് 11 ഗ്രാമുമായി മൊത്തക്കച്ചവടക്കാരൻ.
വിദ്യാനഗർ: മയക്കുമരുന്നിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുന്ന ജില്ലാ പോലീസ് മേധാവിയുടെ നടപടികൾക്ക് ഊർജ്ജം പകർന്നു വീണ്ടും മയക്കുമരുന്ന് വേട്ട. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നായന്മാർമൂലയിൽ നിന്നും വൻതോതിൽ എം ഡി എം എ (MDMA) പിടികൂടി.എം ഡി എം എ യുടെ മൊത്ത വിൽപ്പനക്കാരിൽ ഒരാളായ മേനങ്കോട് ബേർക്കയിലെ ടോപ് വില്ലയിലെ താമസക്കാരനായ കരീമിന്റെ മകൻ അബ്ദുൽ മുനവ്വർ എന്ന മുന്ന( 24) യെ 11 ഗ്രാം എം ഡി എം എ യുമായി പൊലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ശ്രീ വൈഭവ് സക്സേന ഐ പി എസ് ന്റെയും കാസറകൊട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും നിർദ്ദേശ പ്രകാരം ഇന്നലെ എം ഡി എം എ ഉപയോഗിച്ചിരുന്ന മുഹമ്മദ് സാജിദ് പുളിക്കൂർ, യാസർ അറഫാത് ഇസത് നഗർ, മുഹമ്മദ് സുഹൈൽ ചേരാൻകൈ, ആസിഫ് നെല്ലിക്കട്ടെ, മുഹമ്മദ് ഹുസൈൻ പന്നിപ്പാറ എന്നിവരെ പിടികൂടി കേസെടുത്തു ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ എം ഡി എം എ യുടെ മൊത്ത വില്പനക്കാരെ കുറിച് വിവരങ്ങൾ ലഭിക്കുകയും തുടർന്ന് വിദ്യാനഗർ ഇൻസ്പെക്ടർ വി വി മനോജിന്റെ യും എസ് ഐ പ്രശാന്തിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മുഖ്യപ്രതി പിടിയിൽ ആയത് .
ഒരു മാസതിനിടെ കാസർകോട് ജില്ലാ പോലീസ് രെജിസ്റ്റർ ചെയ്തത് 106 ലഹരി മരുന്ന് കേസുകളാണ് . ഇതിൽ കാസറകോട് സബ് സബ് ഡിവിഷനിൽ മാത്രം രജിസ്റ്റർ ചെയ്തത് 62 കേസുകളാണ് . നേരത്തെ കഞ്ചാവ് എം ഡി എം എ തുടങ്ങിയ ലഹരി വസ്തുക്കൾ കടത്തി കൊണ്ട് വരുമ്പോളാണ് പിടികൂടിയിരുന്നതെങ്കിൽ ഇത്തവണ പോലീസ് തന്ത്രം മാറ്റിയതോടെയാണ് ലഹരി വേട്ട ഉർജ്ജിതമായത് . വില്കുന്നവരെ മാത്രമല്ല ഉപോയോഗിക്കുന്നവരെയും പിടികൂടി രക്ഷിതാക്കളുടെ പിന്തുണയോടെ ചോദ്യം ചെയുകയും വിതരണക്കാരെ കണ്ടത്തി പിന്തുടർന്നു പിടികൂടാന്നു രീതിയാണ് കാസർകോട് പോലീസ് ഇപ്പോൾ കൈക്കൊള്ളുന്നത് .
പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗണേശൻ, ശിവപ്രസാദ്. ഡ്രൈവർ നാരായണൻ എന്നിവർ ഉണ്ടായിരുന്നു.