കണ്ണൂർ എയർപോർട്ടിൽ ഇന്നും സ്വർണവേട്ട. 34 ലക്ഷം വിലയുള്ള 702 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ. കുട്ടികളുടെ കുപ്പി പാല് പോലും പരിശോധിക്കേണ്ട ഗതികേടിലാണ് ഞങ്ങൾ എന്ന് കസ്റ്റംസ്.
കണ്ണൂര്‍ : കേരളത്തിലെ പ്രധാന സ്വര്‍ണക്കടത്ത് കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മലബാറിലെ പ്രത്യേകിച്ച് കാസർകോട് കണ്ണൂർ പ്രദേശങ്ങളിലെ സ്വർണക്കടത്തിന്റെ “ഹബ്ബ്” ആയി മാറിയിരിക്കുകയാണ് എയർപോർട്ട്. 10 പേർ സ്വർണം അനധികൃതമായി കടത്തുമ്പോൾ രണ്ടുപേരെ മാത്രമാണ് പിടികൂടാൻ സാധിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ രഹസ്യമായെങ്കിലും സമ്മതിക്കുന്നു. കള്ളക്കടത്തുകാരുടെ കുശാഗ്രബുദ്ധിയിൽ പലപ്പോഴും തങ്ങൾ അമ്പരന്ന് പോകാറുണ്ടെന്ന് കുട്ടികളുടെ കുപ്പിപ്പാല് പോലും കുടിച്ചു നോക്കേണ്ട ഗതികേടിലാണ് ഞങ്ങൾ എന്ന് കസ്റ്റംസ് പറയുന്നു . അതേസമയം ഇന്നും കണ്ണൂർ എയർപോർട്ടിൽ സ്വർണം കള്ളക്കടത്തുമായി കൊണ്ടുവന്ന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി.സംഭവത്തില്‍ ഒരാളെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കാസര്‍കോട് പെരിങ്ങളം സ്വദേശി അഹമ്മദാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 702 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. അഹമ്മദില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 34 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.
കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി. മാധവന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.