ബേക്കൽ മൗവ്വലിൽ അങ്കൺവാടി മാറ്റുന്നതിനെരെ നാട്ടുകാർ രംഗത്ത്
ബേക്കൽ: ബേക്കൽ മൗവ്വൽ മൂന്നാം വാർഡിൽ പെട്ട അങ്കണവാടി ഇരുപത്തി ഒന്നാം വാർഡിലേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാരെ സംലടിപ്പിച്ച് സമരം ന്നടത്താൻ ഇന്ത്യൻ നാഷണൽ ലീഗ് മൗവ്വൽ ശാഖാ കമ്മറ്റി യോഗം തീരുമാനിച്ചു.
ആദ്യം ഉണ്ടായ സ്ഥലത്ത് വാടക നൽകാൻ സാമ്പത്തിക പ്രശ്നം മൂലം കുടിയെഴിപ്പിച്ചു. പിന്നീട് മറ്റൊരു കെട്ടിടത്തിലേക്ക് മാറി അവിടെയും ഇത് തന്നെ പ്രശ്നം. പിന്നീട് ബിലാൽ നഗർ ജുമാ മസ്ജിദ് മദ്രസയിൽ വാടക നൽകി പ്രവർത്തിച്ച് കൊണ്ടിരിക്കെ ചില സാങ്കേതിക തടസം ഉന്നയിച്ച് അവിടെ നിന്നും കുടിയൊഴിപ്പിച്ചു. കുട്ടികളെയും കൊണ്ട് പൂച്ചക്കുട്ടികളെ കൊണ്ട് പോകുന്ന രീതിയിലാണ് അങ്കണ്‍വാടി ടീച്ചർ.
ഇത് നാലാമത്തെ സ്ഥലത്താണ് സ്ഥലത്താണ് അങ്കണവാടി പ്രവർത്തിക്കുന്നത്. അപ്പോഴും ഇടപെടാത്ത മുൻ മെമ്പറായ ഷക്കീല ബഷീറിൻ്റെ നേത്രത്വത്തിലുള്ള മുസ്ലിം ലീഗിൻ്റെയും കോൺഗ്രസിൻ്റെയും പ്രവർത്തകർ നെറികെട്ട രാഷ്ടീയം കളിക്കുകയാണ്. വാർഡ് നഷ്ടപെട്ട വിഷമത്തിൽ വികസനത്തിന് തുരങ്കം വെക്കുകയാണ്. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം രാഷ്ടീയ വൈരാഗ്യത്തിൻ്റെ പേരിൽ തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്.
ആ വ്യക്തി അദ്ദേഹത്തിൻ്റെ വികലാംഗയായ പെങ്ങൾക്ക് നൽകിയതാണ്. അവരോടാണ് ഇ ക്രൂരത കാട്ടുന്നത്. കോടതിയിൽ കേസ് നിലനിൽക്കെ ഭൂമിയിൽ പ്രവേശിച്ച റവന്യൂ അധികൃ തർക്കെതിരെയും രാഷ്ടീയ പാർട്ടിക്കാർക്കെതിരെയും നിയമനട വടിയുമായി മുന്നോട്ട് പോകും.
മൂന്നാം വാർഡിൻ്റെ ഹൃദയ ഭാഗമായ മൊട്ടയിൽ സ്വകാര്യ വ്യക്തി തന്നെ മുൻകൈ എടുത്ത് സ,ഥലം വാങ്ങിച്ച് തന്നിരുന്നു എന്നിട്ടും ചില വ്യക്തികള്‍ ഇരുപത്തി ഒന്നാം വാർഡിലേക്ക് അങ്കണ്‍വാടി മാറ്റാണ് ശ്രമം. അവിടെ അഞ്ഞൂറ് മീറ്റർ ദൂരത്ത് മറ്റൊരു അങ്കണവാടി പ്രവർത്തിക്കുന്നുമുണ്ട്. മൂന്നാം വാർഡിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പി ക്കും. ആദ്യഘട്ടത്തിൽ ഒപ്പുകൾ ശേഖരിച്ച് ബദ്ധപെട്ട അധികാരികൾക്ക് നൽകാനാണ് തീരുമാനം. ജനങ്ങൾ ഒന്നടങ്കം ആവ്യശ്യപെട്ടത് കൊണ്ടാണ് മൗവ്വൽ കല്ലിങ്കാൽ റോഡ് ടാറിങ്ങ് നടത്താൻ എഞ്ചിനീയര്‍ വന്ന് അളന്നത്. അപ്പോൾ കോൺഗ്രസിൻ്റയും ലീഗിൻ്റെയും ആൾക്കാർ ഒപ്പം ഉണ്ടായിരുന്നു. എന്നിട്ടും റോഡിന് വേണ്ടി പഞ്ചായത്തിന് മുന്നിൽ സമരം ന്നടത്തിയത് രാഷ്ടീയ പാപ്പരത്തമാണന്ന് യോഗം അഭിപ്രായപെട്ടു . മൗവ്വൽ കുഞ്ഞബ്ദുല്ല. കരിം പള്ളത്തിൽ, .എം സി.അബ്ദുല്ല, യൂസഫ്., ഖിള്റു, സാജിദ് അബ്ബാസ്, എം.എസ്.ഹുസൈൻ. അനീഫ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.