ഒമിക്രോണല്ല, വീട് അടച്ചുപൂട്ടിയതായിരുന്നു ഭീതിജനകം; ഇന്ത്യയില്‍ ആദ്യമായി രോഗം ബാധിച്ച ഡോക്ടര്‍
ബെംഗളൂരു: തനിക്ക് ബാധിച്ച രോഗത്തെക്കാള്‍ വേദന വീട് അടച്ചുപൂട്ടയതിലാണെന്ന് രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ച രണ്ടുപേരില്‍ ഒരാളായ 46 കാരനായ ഡോക്ടര്‍ പറയുന്നു. പുതിയ കോവിഡ് വകഭേതം സംബന്ധിച്ച് ഒരുരീതിയിലുളള ഭയവും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷങ്ങള്‍ പ്രകടമായാല്‍ ആദ്യം സ്വയം ശാന്തത പാലിക്കുക, ഉടനടി പരിശോധന നടത്തുക, സ്വയം ഒറ്റപ്പെടുക, ചികിത്സ തേടുക എന്നിവയാണ വേണ്ടത് എന്നും ഭാര്യയും മക്കളും ക്വാറന്റീനിലാണെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇപ്പോള്‍ തികച്ചും സുഖമായിരിക്കുന്നു. എന്നാല്‍ മുന്‍കരുതല്‍ നടപടിയായി ബെംഗളൂരുവുലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇപ്പോള്‍ തനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ഓക്സിജന്‍ ലെവല്‍ സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 21-നാണ് ശരീരവേദനയും നേരിയ പനിയും തുടങ്ങിയത്. തുടര്‍ന്ന് ആര്‍എടി, ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ നല്കി. അടുത്ത ദിവസം തന്നെ രണ്ടു പരിശോധനകളും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.
തലകറക്കം അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ തനിക്ക് മോണോക്ലോണല്‍ ആന്റിബോഡികളുടെ ഒരു ഡോസ് നല്‍കിയതോടെ വളരെ വിത്യാസം അനുഭവപ്പെട്ടതായി ഡോക്ടര്‍ പറഞ്ഞു. തനിക്ക് ഒരിക്കലും കോവിഡ് ഉണ്ടായിട്ടില്ലെന്ന് തോന്നിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാളുടെ ഭാര്യയും ഡോക്ടറാണ്. നവംബര്‍ 26 മുതല്‍ ഡോക്ടറുടെ ഭാര്യയ്ക്കും സമാനമായ ലക്ഷണങ്ങളുണ്ടായി. കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
എന്നാല്‍ ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ വീണ്ടും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും മക്കളും ഇതേ ആശുപത്രിയില്‍ തന്നെിുണ്ട്. ഭാര്യയുള്‍പ്പെടെ ഡോക്ടറുടെ അഞ്ച് പോസിറ്റീവ് കോണ്ടാക്റ്റുകളുടെ ജീനോമിക് സീക്വന്‍സിംഗ് റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്.
ഒമിക്രോണ്‍ റോണ്‍ സമൂഹത്തിലുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത് രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച ആദ്യ വ്യക്തി താനാണെന്ന് മാത്രം. എവിടെ നിന്നാണ് തനിക്ക് രോഗം ബാധിച്ചതെന്ന് അറിയില്ല. ഒമിക്രോണിനെ നമുക്ക് കൂടുതല്‍ അറിയില്ല. എന്നാല്‍ കഴിഞ്ഞ 12 ദിവസങ്ങളിലെ എന്റെ അനുഭവം നോക്കുമ്പോള്‍ ഇത് ഗൗരവമുളളതായി തോന്നുന്നില്ല. വിഷമിക്കേണ്ട കാര്യമില്ല. എന്നിരുന്നാലും ജാഗ്രത പാലിക്കണം. ചില ആളുകര്‍ക്ക് ആശുപത്രിയില്‍ പ്രവേശനം ആവശ്യമായി വന്നേക്കാം, പക്ഷേ അത് ജീവന് ഭീഷണിയില്ലെന്നും ഡോക്ടര്‍ പറയുന്നു.