കാഞ്ഞങ്ങാട് കൃഷി ഭവനിൽ വിജിലൻസ് മിന്നൽ പരിശോധന
കാഞ്ഞങ്ങാട് :അലാമിപ്പള്ളി തെരുവത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട് നഗരസഭ കൃഷി ഭവനിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന ഇന്ന് രാവിലെയാണ് റെയ്ഡ് നടത്തിയത്
ഭൂമി തരം മാറ്റൽ വിഷയത്തിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ട് എന്ന പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന ആരംഭിച്ചത് കാസർകോട് വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന ‘ എസ് ഐ രമേശൻ കെ , എ എസ് ഐ സുഭാഷ് ചന്ദ്രൻ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത് കുമാർമാർ ടി.കെ രാജീവൻ വി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത് കൃഷി ഓഫീസിലെ രേഖകൾ വിജിലൻസ് സംഘം പരിശോധനയ്ക്ക് വിധേയമാക്കി നഗരസഭയ്ക്ക് കീഴിൽ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട്നിരവധി പരാതികളാണ് കൃഷി ഓഫീസിനെതിരെ ഉയർന്നിരിക്കുന്നത് നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
കൈക്കൂലി വാങ്ങിയും സ്വാധീനമുള്ള വർക്കും ഭൂമി തരംതിരിക്കൽ വേഗത്തിലാക്കുകയും പാവപ്പെട്ടവരുടെ അപേക്ഷകൾ മന്ദഗതിയിലാകുന്നതായും പരാതി ഉയർന്നിരുന്നു.എന്നാൽ ഉദ്യോഗസ്ഥരുടെ കുറവും അപേക്ഷക ളുടെ ബാഹുല്യവുമാണ് അപേക്ഷകളിൽ തീർപ്പാകാൻ സമയമെടുക്കുന്നത്. ഓരോ ഭൂമിയും നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന് ശേഷമെ തരംമാറ്റൽ തീരുമാനിക്കാൻ സാധിക്കു.അതു കൊണ്ടാണ്
അപേക്ഷകളിൽ കാലതാമസത്തിന് കാരണമെന്നാണ് കൃഷി ഭവൻ വൃത്തങ്ങൾ പറയുന്നത്.നിലവിൽ ഒരു കൃഷി ഓഫീസറും.അസിസ്റ്റൻ്റും ഒരു പാർട്ട് ടൈം സ്വീപ്പറും മാത്രമാണ് ഇവിടെയുള്ളത്.