16.5 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവാവ് അറസ്റ്റിൽ; കടത്താൻ ശ്രമിച്ചത് ഷാർജയിലേക്ക് കറൻസി നൽകിയവരെ തിരിച്ചറിഞ്ഞതായി സൂചന .
കാസർകോട്:കാസർകോട് 16.5 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവാവിനെ കാസർകോട് കസ്റ്റംസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദർ (37) ആണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് റയിൽവേ സ്റ്റേഷനിൽ നിന്നാണ് അബ്ദുൽ ഖാദർ പിടിയിലായത്. കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ യു എസ് ഡോളർ, സൗദി , ഒമാൻ റിയാലുകൾ, യൂറോ എന്നിവ കണ്ടെത്തുകയായിരുന്നു. അബ്ദുൽ ഖാദറിൻ വിദേശ കറൻസി നൽകിയ ആളെ തിരിച്ചറിഞ്ഞതായി സൂചന . നേരത്തെയും കോടികണക്കിന് രൂപ വിലയുള്ള വിദേശ കറൻസികാൾ ഇയാൾ മുകനെ നാട് കടന്നതായാണ് സംശയിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷേണം നടകേണ്ടതുണ്ടെന്നും അനതിഗൃതി വിദേശ കറൻസി ഇടപാടുകളിൽ നിന്നും ജനം വിട്ടു നിൽക്കണമെന്ന് കസ്റ്റംസ് അഭ്യർത്ഥിച്ചു. വിദേശ കറൻസികൾ കോഴിക്കോട് വിമാനത്താവളം വഴി ഗൾഫിലേക്ക് കടത്താനായിരുന്നു അബ്ദുൽ ഖാദറിന്റെ ശ്രമമെന്ന് കസ്റ്റംസ് സൂപ്രണ്ട് പി പി രാജീവൻ പറഞ്ഞു.