മംഗളൂരു:ഷഷ്ഠി മഹോത്സവത്തിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയോഗിച്ച പോലീസ് സംഘത്തിലെ ദളിത് വിഭാഗത്തിൽപെട്ട വനിതാ ഉദ്യോഗ്സ്ഥയെ ക്ഷേത്രപൂജാരിമാർ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയതായി പരാതി.മൂഡബിദ്രി താലൂക്കിൽ കടന്തളേ സുബ്രമണ്യ ക്ഷേത്രത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് പുരോഹിതരുടെ ജാതിഭ്രാന്ത് അരങ്ങേറിയത്.ആയിരങ്ങൾ തിങ്ങിക്കൂടിയ ക്ഷേത്രത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെയാണ് ദളിതയായ വനിതാ പോലീസിനെ പൂജാരിമാർ ചേർന്ന് ആട്ടിപ്പുറത്താക്കിയത്.ദളിതയായ സ്ത്രീ ഉദ്യോഗസ്ഥ ക്ഷേത്രത്തിലെ പരിശുദ്ധി തകർത്തുവെന്നാണ് പൂജാരിമാരുടെ വാദം.