കാഞ്ഞങ്ങാട് കാറിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ .കൂട്ടാളി രക്ഷപ്പെട്ടു.
കാഞ്ഞങ്ങാട്: നഗരത്തിലെ പഴ ബസ് സ്റ്റാൻ്റ് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി ഒരാൾ പിടിയിലായി മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.ഹൊസ്ദുർഗ് എസ് ഐ ബാവ അക്കരക്കാരന്റെ നേതൃത്വത്തിൽ ഇന്ന് പു ലർച്ച 2.45-ന് നടന്ന വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ നിന്നും 2 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്.പരിശോധനക്കിടെയാണ് ഒരാൾ ഓടി രക്ഷപ്പെട്ടത്.കോട്ടച്ചേരി ഭാഗത്തു നിന്നും ബസ് സ്റ്റാൻ്റ് ഭാഗ ത്തേക്ക് വന്ന കെഎൽ 60 എം 7881 നമ്പർ കാറിനക ത്തു നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്സംഭവത്തിൽ അജാനൂർ പ്രവീൺ നിവാസിൽ ദാമോദരൻ്റെ മകൻ പ്രവീൺ 28 പോലീസ് പിടിയിലായികാറിലുണ്ടായിരുന്ന മാണിക്കോത്ത ജിത്തു പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടു.കഞ്ചാവ് പിടിച്ചെടുത്ത സംഘത്തിൽ പോലീസ് സംലത്തിൽ ഡ്രൈവർ ഷുഞ്ഞ്, കെ.എ പി സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൾ സലാം എന്നിവരും ഉണ്ടായിരുന്നു.
കഞ്ചാവ് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ യാണ് പ്രതികൾ പോലീസ് പിടിയിലാണ് കഞ്ചാവ് കടത്താനുപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.ഒരിടവേളയ്ക്ക് ശേഷം കാഞ്ഞങ്ങാട് നരത്തിൽ കഞ്ചാവ് മാഫിയ സജീവമായിരിക്കുകയാണ്.
ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ലഹരി മാഫിയ വീണ്ടും പൊക്കിയിരിക്കുകയാണ്.
കാഞ്ഞങ്ങാട് നയ ബസാറും പരിസര പ്രദേശങ്ങളും കഞ്ചാവ്,
ലഹരി മാഫിയയുടെ താവളമാണ്കഴിഞ്ഞ ദിവസം ബേക്കൽ പള്ളിക്ക രയിൽ നിന്നും ബേക്കൽ പോലീസും കഞ്ചാവ് പിടികൂടിയിരുന്നു 750 ഗ്രാം കഞ്ചാവാണ് ബേക്കൽ പോലീസ് പിടിച്ചെടുത്തത്
ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശം വെച്ചാൽ പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കും.ഈ സൗകര്യം മുത ലെടുത്താണ് കുറഞ്ഞ അളവിൽ കഞ്ചാവ് കൊണ്ടുനടന്ന് വിൽ ക്കുന്നത്.ഹൊസ്ദുർഗ് പോലീ സ് പിടികൂടിയ കഞ്ചാവ് പ്രതിയെ അറസ്റ്റ് രേ ഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജറാക്കിഒരു കിലോയിൽ കൂടുതൽ പിടിച്ചെടുത്തതിനാൽ പ്രതിക്ക് കോടതി ജാ മ്യമനുവദിക്കാനിടയില്ല.പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട മാണി ക്കോത്തെ ജിത്തുവിന് വേണ്ടി പോലീസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്.