നര്‍ക്കോട്ടിക്ക് റൈഡ് തുടരുന്നു; വിത്യസ്ത സംഭവങ്ങളിൽ 3 പേരെ 3 കിലോ 700 ഗ്രാം കഞ്ചാവുമായി പിടികൂടി
ലഹരി വില്പനക്കാരെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടാനുള്ള ഉത്തരവ് ഉടൻ . പ്രചോദനമാകുന്നത് മുംബൈ കേസ് .
കാസർകോട് :കര്‍ണ്ണാടകയില്‍ നിന്നും വില്പനക്കായി ബൈക്കില്‍ കൊണ്ടു വരികയായിരുന്ന മൂന്ന് കിലോ നൂറ്ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കയ്യാര്‍ ബായിക്കുട്ടയിലെ മുഹമ്മദിന്റെ മകന് ബായിക്കട്ട ഹൌസില്‍ അബുബക്കര്‍ റിയാസിനെ (28) യാണ് കാസര്‍കൊട് എക്സൈസ് എന്‍ എന്‍ഫാഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി ജോസഫും സംഘവും അറസ്റ്റു ചെയ്തത്. കരഞ്ചാവി കടത്താന്‍ ഉപയോഗിച്ച കെ.എല്‍. 14. ടി. 2478 നമ്പര്‍ ഹോണ്ട യൂഗോ ബൈക്ക് അധികൃതര്‍ കസ്റ്റഡിയിലെടുത്തുവാഹന പരിശോധനയില്‍ പ്രിവന്റീറ് ഓഫീസര്‍മാരായ സന്തോഷ്,
ഇകെ. ബിജോയി എം.വി സുധീരന് , സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ശൈലേഷ് , മോഹനകുമാര്‍ മഞ്ചുനാഥ് , മനോജി,സാജ ൯, നിഷാദ്, ഡ്രൈവര്‍ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കാസറകൊട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
അതേസമയം കഞ്ചാവ് വില്പനക്കിടെ രണ്ടുപേരെ ബേക്കൽ പോലീസും പിടികൂടിയിട്ടുണ്ട് .ചിത്താരി പള്ളിക്കര മഠത്തിന് സമീപം താമസിക്കുന്ന കുളത്തിങ്കൽ ഹൌസില്‍ മുഹമ്മദ് ഷാജഹാന് (34), പള്ളിക്കര മഠത്തിന് സമീപത്തെ സലിം (51) എന്നിവരെയാണ് എസ്.ഐ.കെ.രാജിവനും സംഘവും ബേക്കല്‍ വെച്ച് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കരഞ്ചാവ് വില്പന നടത്തുകയായിരുന്ന പ്രതികള്‍ പിടിയിലായത്
പ്രതികളില്‍ നിന്നും 730 ഗ്രാം കഞ്ചാവി ശേഖരം പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായപ്ര തികളെ കോടതിയില്‍ ഹാജരാക്കി.
നേരത്തെ ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ രെജിസ്റ്റർ ചെയ്തത് ജയിലിൽ അടക്കണമെങ്കിൽ കോമേഴ്സ്യൽ കോൺഡിറ്റി പ്രതിയുടെ കയ്യിൽ നിന്ന് കണ്ടെത്തണമായിരുന്നു . മയക്കുമരുന്നുകൾ 5 ഗ്രാമിന് മുകളിലും കഞ്ചാവ് 1 കിലോയും ഉണ്ടായാൽ മാത്രമേ കോമേഴ്സ്യൽ കോൺഡിറ്റിയുടെ പരിധിയിൽ വരുകയുള്ളു . എന്നാൽ ഇത് തിരുത്താനുള്ള നീക്കത്തിലാണ് സർക്കാർ . ലഹരി വസ്തുക്കൾ കണ്ടെത്തിയെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളി എന്ന് കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യാനും മറ്റു നിയമ നടപടികൾ സ്വീകരിക്കാനുമാണ് നീക്കം . മാത്രമല്ല എത്ര ചെറിയ അളവിലും ലഹരി കണ്ടെത്തിയാലും ജാമ്യം നൽകാതെ അറസ്റ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും . മഹാരാഷ്ട്രയിൽ ഷാരു ഖാന്റെ മകൻ ആര്യയെ പിടികൂടിയത് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് . ഇത്തരം നീക്കങ്ങളാണ് കേരളത്തിലും തുടരാൻ ആലോചിക്കുന്നത് . ഇതിനായുള്ള നിയമ ഭേദഗതിക്ക് തയ്യാറെടുക്കുകയാണ് സർക്കാർ .
’