വാർത്ത സമ്മേളനങ്ങൾക്ക് ഡിജിറ്റൽ മുഖം: ഒരേ സമയം 5 ലക്ഷം പേർക്ക് വീക്ഷിക്കാവുന്ന ഓൺലൈൻ സജ്ജീകരണം: കാസർകോട് കൊമേക്ക് കിഴിൽ ഒരുങ്ങുന്നത് ആധുനിക മീഡിയ സെന്റർ
വാർത്ത സമ്മേളനങ്ങൾക്ക് ഡിജിറ്റൽ മുഖം: ഒരേ സമയം 5 ലക്ഷം പേർക്ക് വീക്ഷിക്കാവുന്ന ഓൺലൈൻ സജ്ജീകരണം: കാസർകോട് കൊമേക്ക് കിഴിൽ ഒരുങ്ങുന്നത് ആധുനിക മീഡിയ സെന്റർ
കാസർകോട് : ഇന്ത്യയിൽ ആദ്യമായി ആധുനിക സജ്ജീകരണത്തോടെ കോമോയുടെ കിഴിൽ ഓൺലൈൻ മിഡിയാ സെന്റർ കാസർകോട് ഒരുങ്ങുന്നു . ഓൺലൈൻ വെബ് – ദൃശ മാധ്യമ രംഗത്തെ 30 ഓളം മാധ്യമ സ്ഥാപങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥമാകുന്നത് . ആധുനിക രീതിയിൽ സജ്ജികരിച്ച മീഡിയ ക്ലബ്ബിൽ വെർച്ച്വൽ സംവിധനത്തോടെ അംഗങ്ങളായ മാധ്യമ പ്രവർത്തകർക്ക് വാർത്ത സമ്മേളനങ്ങളിൽ പങ്കെടുക്കാൻ സാധിക്കും 30 ഓളം ചാനലുകളുടെ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഉപയോഗപ്പെടുത്തിയാണ് തുടക്കത്തിൽ 5 ലക്ഷത്തിലധികം ആളുകൾക്ക് ലൈവ് കാണാവുന്ന രീതിയിലാണ് സജ്ജികരണം ഒരുകുന്നത് . മാത്രമല്ല പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനങ്ങളിൽ ജങ്ങൾക്ക് വെർച്ച്വലായി ചോദ്യം ചോദിക്കാനുള്ള അവസരവും ഒരുക്കും . പൊതു വേദികളിൽ നടത്തപ്പെടുന്ന പരിപാടികളിൽ കോമോയുടെ റിപ്പോർട്ടർ , ക്യാമറാമാൻ തുടങ്ങിയവർ പങ്കെ ടുക്കും . ലൈവ് ടെലി കാസറ്റ് തുടങ്ങിയ സജ്ജികരണങ്ങൾ ഇവർക്കായി ഒരുക്കും . നിലവിലെ കാസർകോട് ജില്ലയിൽ ആരംഭിക്കുന്ന മീഡിയ സെന്റർ 2022 ൽ 6 ജില്ലക്കളിൽ കൂടി നടപ്പിലാക്കും . 3 വർഷം കൊണ്ട് കേരളം മുഴുവൻ പദ്ധതി യാഥാർത്ഥമാകും . ആധുനിക ക്യാമറകളിൽ ചിത്രീകരിക്കുന്ന വിഡിയോകൾ അംഗങ്ങൾക്ക് സൗജന്യമായി പങ്കു വെക്കുമ്പോൾ അംഗങ്ങൾ അല്ലാതെ മറ്റു മാധ്യമങ്ങൾക്ക് നിശ്ചിത തുക ഈടാക്കി മാത്രമേ പ്രസിദ്ധികരിക്കാൻ അനുമതി നല്കുകയുള്ള . നിലവിൽ ദൃശ്യ മാധ്യമ രംഗത്തെ 3 സ്ഥാപനങ്ങളുമായി നേരിട്ട് സഹകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു . കോമയിൽ രെജിസ്റ്റർ ചെയ്യാൻ മാധ്യമങ്ങൾക്ക് 2 വർഷത്തെ പ്രവർത്തന പരിചയുവും കുറഞ്ഞത് 3 ജീവനക്കാരും ഓഫിസും ഉള്ളവർക്കാണ് അവസരം ലഭിക്കുന്നത് . ഒരു വർഷം പൂർത്തിയവർക്ക് പ്രൈമറി അംഗത്വം ആനുകൂല്യങ്ങളും നൽകുമെങ്കിലും മീഡിയ സെന്റെറു മായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങളിലോ കമ്മിറ്റിയിലോ ഇടപെടലുകൾക്ക് രണ്ടുവർഷം പൂർത്തിയാകുന്നതുവരെസാധ്യമല്ല . മാധ്യമ സ്ഥാപനത്തിലെ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് അസംഘടിത തൊഴിലാളി ക്ഷേമനിധി എന്നിവയും നടപ്പിലാക്കും .
ഇന്ന് കാസർകോട് ചേർന്ന കോമോ അംഗങ്ങളുടെ ചർച്ചയിലാണ് മീഡിയ സെന്ററുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമായത് .മീഡിയ സെന്ററിനായി ഇപ്പോൾ ബുക്ക് ചെയ്തിരിക്കുന്ന കെട്ടിടം എറണാകുളത്ത് നിന്ന് എത്തുന്ന ടെക്നിക്കൽ ടീമിന്റെ അംഗീകാരം ലഭിച്ചാൽ മറ്റു നടപടികളിലേക്ക് കടക്കും. ഉദ്ഘടനത്തിൽ കന്നഡ മലയാളം സിനിമയിലെ താരങ്ങളെയും രാഷ്ട്രീയ മത സാംസ്കാരിക നേതൃത്വവും പ്രമുഖ ക്ലബ് ഭാരവികളെയും ഉൾപെടുത്താൻ തീരുമാനിച്ചു. നിലവിലെ മാധ്യമ കൂട്ടായ്മകളുമായി സഹകരിക്കുന്ന വിഷയം മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ചേരുന്ന കോമയുടെ മെംബേർസ് മീറ്റിൽ ചർച്ച ചെയ്യാനും തീരുമാനമായി. ഓൺലൈൻ മാധ്യമ പ്രവർത്തകർക്കയി മീഡിയ ക്യാമ്പ് ടെക്കിസ് പാർക്കിൽ സംഘടിപ്പിക്കും. മീഡിയ സെൻറിന്ന് ഔദ്യോഗികമായി ഉപയോഗിക്കാനുള്ള വാഹനം പബ്ലിക് കേരള കേരള ചാനൽ ചെയർമാൻ ഖാദർ കരിപ്പൊടി സംഭാവന ചെയ്യും. പുതിയ കമ്മിറ്റി നിലവിൽ വരുംവരെ കോമോയുടെ സെക്രട്ടറി ഇൻചാർജ് ആയി ബി എൻ സി ചീഫ് എഡിറ്റർ ബുർഹാൻ തളങ്കരയെ തെരഞ്ഞെടുത്തു.
കർണാടക ഫിലിം ഡയറക്ട്ടർസ് അസോസിയേഷൻ അംഗമായി തെരഞ്ഞടുക്കപ്പെട്ട കേരള ഓൺലൈൻ മീഡീയ അസോസിയേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് റൈക്ക് കാസർകോട് ജില്ലാ കമ്മറ്റി സ്വീകരണം നൽകി.
പ്രസിഡണ്ട് റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. സന്തോഷ് റൈ സ്വാഗതം പറഞ്ഞു. ബുർഹാൻ തളങ്കര,ഖാദർ കരിപ്പൊടി ,അജ്ജു ഷാൻ, എം എ നജീബ് ,നജീബ് ബീൻ ഹസ്സൻ, അഖിലേഷ് യാദവ്,
പ്രശോഭ് കുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.