കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. മന്ത്രിമാർക്ക് താൽപ്പര്യം വിദേശ യാത്രകളിൽ മാത്രമാണെന്ന് കോടതി പറഞ്ഞു. സർക്കാരിനെതിരായ കോടതിയലക്ഷ്യ കേസിലാണ് കോടതി വിമർശനങ്ങൾ ഉന്നയിച്ചത്.
സർക്കാർ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പറഞ്ഞ കോടതി ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും വിമർശനങ്ങൾ നടത്തി.ഐഎഎസുകാർ ഫലപ്രദമായി പ്രർത്തിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ഉദ്യോഗസ്ഥർ എസി മുറിയിലിരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
സർക്കാറിനെ ഉദ്യോഗസ്ഥർ ബന്ദി ആക്കിയിരിക്കുകയാണെങ്കിൽ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ആണ് സര്‍ക്കാരിനെതിരെ കോടതി വിമർശനങ്ങൾ ഉന്നയിച്ചത്.