ജില്ലയിലെ കേരള കോൺഗ്രസിൽ പൊട്ടിത്തെറി,ജെയിംസ് മാരുരടക്കം നേതാക്കളുടെ കൂട്ടരാജി
കാഞ്ഞങ്ങാട്: കേരള കോൺഗ്രസ് കാസർകോട് പ്രസിഡന്റിന്റെ തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ അദ്ദേഹത്തിൽ അവിശ്വാസം രേഖപ്പെടുത്തി ജില്ലാ നേതാക്കളുൾപ്പെടെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങൾ രാജി വെച്ചതായി ജനറൽ സെക്രട്ടിന ജെയിംസ് മാരൂരും സഹപ്രവർത്തകരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റുമാർ, ജില്ലാ സെക്രട്ടറിമാർ നിയോജകമണ്ഡലം പ്രസിഡന്റ് നിരവധി മണ്ഡലം പ്രസിഡണ്ടുമാർ പോഷക സംഘടനയുടെ ജില്ലാ ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ യാണ് രജിവെച്ചത്.
നാല് കേരള കോൺഗ്രസുകളുടെ ഏകീകരണമാണ് ഇന്നു കാണുന്ന കേരള കോൺഗ്രസ് ‘കഴിഞ്ഞ കുറച്ചു നാളുകളായി. ജില്ല പ്രസിഡൻറ് തികച്ചും ഏകാധിപത്യ പരമായി തീരുമാനങ്ങൾ എടുക്കുകയും അത് പാർട്ടിയെ യു.ഡി.എഫിനെയും ദുർബലപ്പെടുത്തുന്ന നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് രാജിവെച്ചവർ വ്യക്തമാക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് യു.ഡി.എഫുമായി സ്റ്റാറ്റസ്കോ നിലനിർത്തിക്കൊണ്ട് സീറ്റ് വിഭജന ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏകപക്ഷീയമായി മുന്നണിക്ക് പുറത്തു പോവാനുള്ള തീരുമാനം ജില്ലാ പ്രസിഡണ്ട് കൊള്ളുകയായിരുന്നു. അതുവഴി പാർട്ടിയെയും യു ഡി എഫിനെയും പ്രതിസന്ധിയിലാക്കി അതുവഴി പാർട്ടിക്ക് കനത്ത നഷ്ടം കാസർകോട് ജില്ലയിൽ ഉണ്ടായി. നിയമസഭ തെരഞ്ഞെടുപ്പിൽ യാദൃശ്ചികം എന്നപോലെതന്നെ ജില്ലയിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം സീറ്റ് യുഡിഎഫ് സ്ഥാനാർഥിയായി എം.പി. ജോസഫിനെ പാർട്ടി പ്രഖ്യാപിക്കുകയും യു ഡി എഫ് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തപ്പോൾ പാർട്ടി പ്രസിഡണ്ട് എന്ന നിലയിൽ പാർട്ടി നേതൃത്വത്തിൽ അദ്ദേഹത്തെ അവതരിപ്പിക്കാനാ അദ്ദേഹത്തെ പൊതുസമൂഹത്തിന്പരിചയപ്പെടുത്തുന്നതിനും ഉള്ള സാഹചര്യം ഒരുക്കുന്നതിന് പകരം അദ്ദേഹത്തിന്റെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമവുമായി അദ്ദേഹം മുന്നോട്ടുപോവുക യായിരുന്നു.
നോമിനേഷൻ അവസാനിക്കുന്ന പത്തൊമ്പതാം തിയതി അവസാനം വരെ ഡമ്മി സ്ഥാനാർത്ഥി താൻ ആയിരിക്കുമെന്ന് യുഡിഎഫിനെ അറിയിച്ചിട്ടുണ്ട്. പത്തൊമ്പതാം തീയതി മൂന്നുമണിക്ക് മണി ആകുമ്പോൾ അദ്ദേഹം വാക്കുപാലിക്കാതെ മാറുകയാണ് ചെയ്തത് അതുവഴി യുഡിഎഫിന് ഒരു ഡമ്മി സ്ഥാനാർഥി പോലുമില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും, പത്തൊമ്പതാം തിയതി ചേർന്ന റിവ്യൂ മീറ്റിംഗ് യു.ഡി.എഫ് നേതാക്കളെ വെല്ലുവിളിച്ച സാഹചര്യമാണ്. അദ്ദേഹം പിന്നീട് ചെയ്തത്. തുടർന്ന് സൂക്ഷ്മപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടിയുടെ ജില്ലാ നേതാക്കളെ പങ്കെടുപ്പിക്കാതെ തടയുകയും ചെയ്തു. പാർട്ടി സംസ്ഥാന സംസ്ഥാന നേതൃത്വത്തെ കൊണ്ടുവന്നു. ഒരു പൊതുപരിപാടി പോലും സംഘടിപ്പിക്കുകയോ പാർട്ടിയുടെ സംസ്ഥാന നേതാക്കളെ ഇവിടെയെത്തി പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ മറ്റൊരു നടപടിയും ആ സ്ഥാനാർത്ഥിക്ക് വേണ്ടി പാർട്ടിയുടെ ഭാഗത്തുനിന്ന് അദ്ദേഹം സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് നേതാക്കളെയും പ്രവർത്തകരെയും മാറ്റിനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഇത്തരം സാഹചര്യങ്ങൾ . പാർട്ടിയുടെ സംസ്ഥാന നേതാക്കളെയും ചെയർമാനെയും നേരിട്ടും ഫോണിലൂടെയും അറിയിച്ചെങ്കിലും ഒരു നടപടിയും സംസ്ഥാന നേതൃത്വം സ്വീകരിക്കാത്ത സാഹചര്യത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ഒന്നടങ്കം രേഖാമൂലം സംസ്ഥാന നേത്യത്വത്തിന് പരാതി കൊടുക്കുകയും നാളിതുവരെയായിട്ടും അതിനൊരു പരിഹാരമൊ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ല. പാർട്ടി നേതാക്കൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലാത്ത പ്രസിഡന്റ് അല്ലാതെ മറ്റാരും ഈ പാർട്ടിയിൽ വേണ്ടെന്ന് നിലപാടെടുക്കുന്ന യു.ഡി.എഫിനെ ഒറ്റുകൊടുക്കുന്ന ഇത്തരം ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം തങ്ങൾ രാജിവയ്ക്കുന്നതായി ജെയിംസ് മാരൂരും കൂട്ടരും വൃക്തമാക്കി..