ബേക്കൽ : കുടുംബ പ്രശ്നത്തെ തുടര്‍ന്ന് പിണങ്ങിപ്പോയി സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യയെ ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് വെട്ടിക്കോലപ്പെടുത്താന് ശ്രമിച്ചു. ഇതിനു ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.
ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ചെര്‍ക്കാപാറ രാരപ്പനടുക്കത്തെ സിംലത്തിനാണ് (30) വെട്ടേറ്റത്. സിംലത്തിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സിംലത്തിനെ വെട്ടിയ ശേഷം ഭര്‍ത്താവ് രജനീഷ് എന്ന അഷ്റഫ് (35) ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രജനീഷിനെ ആദ്യം ജില്ലാസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. രജനീഷ് അപകട നില തരണം ചെയ്തു. കഴുത്തിനും മറ്റും വെട്ടേറ്റ സിംലത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഒരുമാസം മുമ്പാണ് രജനീഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഇന്നലെ രാവിലെ രജനീഷ് സിംലത്തിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. രജനീഷ് വരുന്നതിന് മുമ്പ് തന്നെ കുടുംബപ്രശ്നത്തെ തുടര്‍ന്ന് സിംലത്ത് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രജനീഷിനെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.