ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ ദുരിതക്കയത്തില്‍ മജീഷ്യന്മാര്പ്രതിഷേധമായി അതിജീവന
മാജിക്
കാസർകോട്: കൊവിഡ് കാലത്ത് വേദികളും പ്രദർശനങ്ങളും ഇല്ലാതായതോടെ ജീവിത പ്രതിസന്ധിയിലായ മജീഷ്യൻമാർ സെക്രട്ടറിയേറ്റിന് മുമ്പിലും ജില്ലാ കേന്ദ്രങ്ങളിലും അതിജീവന മാജിക് അവതരിപ്പിച്ചു. സമര കേന്ദ്രങ്ങളിൽ അതിജീവന സമരമായി കൊവിഡ് ബോധവൽക്കരണ മാജിക്കാണ് അവതരിപ്പിച്ചത് തൊഴിൽ മേഖല നഷ്ടമായ മജീഷ്യൻമാരെ സംരക്ഷിക്കുക, അസംഘടിതരായ മജീഷ്യൻമാർക്ക് സർക്കാർ സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലയാളി മജീഷ്യൻസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് അതിജീവന സമരം. സംസ്ഥാനത്ത് 200 ഓളം പ്രൊഫഷണൽ കലാകാരൻമാരും 2000ത്തിലേറെ വരുന്ന അമേച്ച്വർ മജീഷ്യൻമാരും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിൽ രാവിലെ 11 മണിക്കാണ് അതീജീവന സമര മാജിക്ക് അവതരിപ്പിച്ചത് മജീഷ്യൻ കരിവെള്ളൂർ അച്ചു ഉദ്ഘാടനം ചെയ്തു സുധീർ മാടക്കത്ത് സ്വാഗതവും രാജീവൻ ഒളവറ നന്ദിയും പറഞ്ഞു മജീഷ്യന്മാരായ സുധീർ മാടക്കത്ത്, ഉമേഷ് ചെറുവത്തൂർ ,രാജീവൻ ഒളവറ, ഗായത്രി ,നവീൻ രാജപുരം നിരവധി മജീഷ്യൻമാർ കൊവിഡ് ബോധവൽക്കരണ മാജിക് അവതരിപ്പിച്ചു