വ്യാജ ദിർഹം തട്ടിപ്പ്പയ്യന്നൂരിൽ റെയ്ഡ്; ആധാർ കാർഡുകളം രേഖകളും പണവും പിടിച്ചെടുത്തു.
എൻ.ഐ.എ.യും കേന്ദ്ര ഇന്റലിജൻസും ചന്തേരയിലെത്തി
ചന്തേര: വ്യാജ ദിർ ഹം തട്ടിപ്പ് നടത്തിയ പ്രതികൾ താമസിച്ച പയ്യന്നൂർ കോറോം റോഡിലെ ചിക്കൻ സ്റ്റാളിന് പിന്നിലെ കെട്ടിടത്തിൽ ചന്തേര എസ്. ഐ.എം വി. ശ്രീദാസും സംഘ വും റെയ്ഡ് നടത്തി മുറിയിൽ നിന്നും വ്യാജ ദിർഹവും, നിരവ ധി ആധാർ കാർഡു കളും, പാൻ കാർഡുകളും ഇരുപതിനായിരം രൂപയും തട്ടിപ്പിന് നോട്ടുകെട്ടുകളായി ഉപയോഗിക്കാൻ സൂക്ഷിച്ച പേപ്പർ റോളും കണ്ടെടുത്തു. തെളിവെടുപ്പിനായി തൃക്കരിപ്പൂരിലും ഇന്ന് ഉച്ചയോടെ പ്രതികളെ എത്തിച്ചു. കേസിൽ റിമാന്റിൽ കഴിഞ്ഞിരുന്ന പ്രതികളെ അഞ്ച് ദിവസത്തേക്കാണ് കോ ടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. വ്യാജ ദിർഹം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ, പോലീസ് കസ്റ്റഡിയിൽ കഴിയുന്ന വ്യാജ ആധാർ കാർഡുമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശി ഫാറൂഖ് ഷെയിഖി (42)നെയുംഅഹമ്മദബാദ് സ്വദേശി ഡോളിൻസിക്കാസ് എന്ന ജുവൽ അലി (30), എന്നിവരെ ചോദ്യം ചെയ്യാൻ ദേശീയ കുറ്റാന്വേഷണ ഏജൻസി യായ എൻ.ഐ.എയും, കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചന്തേരയിലെത്തി.രാജ്യദ്രോഹ കുറ്റം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികളെ സംഘം ഇന്ന് ചോദ്യം ചെയ്യും ഇന്നലെയാണ് തിരു വനന്തപുരം, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ എത്തിയത്.പയ്യന്നൂർ പഴയങ്ങാടി, തളിപ്പറമ്പ് ഭാഗങ്ങളിൽ നിന്നുള്ള പലരുമാ യി ഇവർ ബിസിനസു ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ വിശ്വാസ പൂർവ്വം ബിസിനസ് നടത്തിയ സംഘം പയ്യന്നൂരിലെ വ്യാപാരി ഉൾ പ്പെടെയുള്ളവരെ വ്യാജ ദിർഹം നൽകി കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു തട്ടിപ്പിനിരയായവർ പെരുമ്പയിലെ താമസ സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും തട്ടിപ്പ് സംഘം തക്കസമയത്ത് അങ്കമാ ലിയിലേക്ക് കടന്നിരുന്നു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓ ഫായിരുന്നു മാനക്കേടും ഭയവും കാരണം പിന്നീട് പരാതി നൽകി യതുമില്ല. കൊവിഡ് സാഹചര്യം മുതലെടുത്ത് അതിഥി തൊഴി ലാളികളുടെ സൗകര്യങ്ങൾ മറയാക്കിയായിരുന്നു സംഘം വിലസിയത്. കേസന്വേഷണ സംഘംഅങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ഉത്തരേന്ത്യൻ തട്ടിപ്പു സംഘത്തിലെ കണ്ണികളെയാണ് പിടികൂടിയത്. കൂടുതൽ പേർ തട്ടിപ്പു സംഘത്തിൽ ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂർ കൈതക്കാട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൾ ഹനീഫ (33) യെയാണ് സംഘം ചന്തേരയിൽ കബളിപ്പിച്ചത് ആദ്യ ഘട്ടത്തിൽ 100 ദിർഹം ഒറിജനൽ നൽകി വിശ്വാസം നേടിയെടുത്ത ശേഷമാണ് തടിപ്പിനിരയാക്കിയത്.