കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസിന്റേയും കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടേയും നേതൃത്വത്തില്‍ നടന്നു വരുന്നത്.
മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിക്കലും വ്യാപകമാണ്. ഇത്തരത്തിലുള്ള ഒരു പ്രതിഷേധ പരിപാടിക്കിടെ വലിയൊരു അമളിയാണ് ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പറ്റിയത്. മന്ത്രിയുടെ വാഹനമെന്ന് കരുതി പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ തടഞ്ഞത് രമേശ് ചെന്നിത്തലയുടെ വാഹനമായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിന് മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബാലുശ്ശേരിയില്‍ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനം തടഞ്ഞത്.ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ സ്റ്റേറ്റ് കാറ് വരുന്നത് കണ്ട്. ഏതോ മന്ത്രിയുടെ വാഹനമാണെന്ന് കരുതിയ പ്രവര്‍ത്തര്‍ മുന്നും പിന്നും നോക്കാതെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളി തുടങ്ങിഅല്പം കഴിഞ്ഞാണ് വാഹനത്തിനകത്തുള്ളത് സ്വന്തം നേതാവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മനസ്സിലാവുന്നത്. ഇതോടെ പ്രതിഷേധ മുദ്രാവാക്യം മാറ്റി യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിലിടപെട്ട പ്രതിവക്ഷ നേതാവിന് അഭിവാദ്യം അര്‍പ്പിക്കലായി സംഭവത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറ്റി.
പ്രതിഷേധ പരിപാടിക്ക് കാറിലിരുന്ന കൈവീശി അഭിവാദ്യമര്‍പ്പിച്ചാണ് രമേശ് ചെന്നിത്തല കടന്നു പോയത്. പ്രതിഷേധവും ബാലുശ്ശേരി ടൗണിലെ ഗതാഗതകുരുക്കും പ്രതിപക്ഷ നേതാവിനെ അല്പ സമയം വലച്ചു. മണ്ഡലം പ്രസിഡന്റ് സി രാജന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആള് മാറിപ്പോയ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ‘സ്വന്തം നേതാവ് ആയ ചെന്നിത്തലയുടെ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ചു മുദ്രാവാക്യം വിളിച്ചു ബാലുശ്ശേരിയിലെ യൂത്തന്മാർ മാതൃക ആയി’ എന്നതടക്കമുള്ള പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.