കണ്ണൂര്‍, കാലിക്കറ്റ്സര്വ്വകലാശാലകള്ക്കു കീഴിലെ സസ്യശാസ്ത്രാധ്യാപകരുടെ കോവിഡ് വിഷയമാക്കിയ പ്രബന്ധത്തിന് ലോക അംഗീകാരം
കണ്ണൂർ, കാലിക്കറ്റ്, സർവ്വകലാശാലകള്‍ക്കു കീഴിലെ സസ്യശാസ്ത്രാധ്യാപകരുടെ കോവിഡ് വിഷയമാക്കിയ പ്രബന്ധത്തിന് ലോക കോവിഡ് പാൻഡെമിക് കാലത്തെ അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളുടെ ലിസ്റ്റിംഗിൽ അംഗീകാരം ലഭിച്ചു. അധ്യാപനത്തോടൊപ്പം ഗവേഷണവും നടത്തുന്ന ഒരു കൂട്ടം അധ്യാപകർക്കാണ് സ്വപ്നതുല്യമായ ഈ അംഗീകാരം ലഭിച്ചത്. കേരളത്തിലെ ഭക്ഷ്യയോഗ്യമായ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പാരമ്പര്യാറിവുകളെ ശാസ്ത്രീയോപകരണങ്ങളുടെ സഹായത്തോടെ തെളിയിച്ച വിവരങ്ങളാണ് പ്രബന്ധത്തിന്റെ ആധാരം.
സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം അധ്യാപകനും കണ്ണൂർ, ഭാരതീയാർ സർവകലാശാലയിലെ ഗവേഷക ഗൈഡുമായ ഡോ. അബ്ദുസ്സലാം എ കെ., പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം അധ്യാപകനും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിലെ മുൻ ശാസ്ത്രജ്ഞനും ആയ ഡോ. എം. കെ. രതീഷ് നാരയണൻ, കണ്ണൂർ എസ്.എൻ കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. കെ. പി. പ്രശാന്ത്, കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ പ്രജിത് പി. കെ , സംസ്കൃതാദ്ധ്യാപിക ഡോ. എ പി അനു, മലപ്പുറം പി എസ് എം ഓ കോളേജ് പ്രിൻസിപ്പലും ഭാരതീയാർ യൂണിവേർസിറ്റി ഗവേഷക ഗൈഡും ആയ ഡോ കെ അസിസ്, പൊന്നാനി എം ഇ എസ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. പി വി ജ്യോതി എന്നിവരാണ് ഈ പ്രബന്ധത്തിന്റെ പിന്നിലെ പ്രയത്ന. കോവിഡ് കാലത്തേ ആരോഗ്യ് പ്രധിരോധ പ്രവർത്തങ്ങൾക്കും മറ്റുരോഗങ്ങൾക്കും പാരമ്പര്യമായി കേരളത്തിൽ ഉപയോഗിക്കുന്ന ഭക്ഷ്യ യോഗ്യമായ സസ്യങ്ങള്‍ക്ക് കഴിയും എന്നതാണ് പ്രബന്ധത്തിലൂടെ ശാസ്ത്രീയമായി അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിൽ സുലഭമായ ചെറൂള, പൊന്നംങ്കാണി, മുള്ളൻചീര, കാട്ടുചേന, ബ്രഹ്മി, തഴുതാമ , ഉഴിഞ്ഞ, കയ്യോന്നി, മുരിങ്ങ ഇല, ചേമ്പ്, ചങ്ങലം പരണ്ട, പുലിയാറില തുടങ്ങിയ കേരളത്തിലും ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനത്തിലും സുലഭമായി കാണപ്പെടുന്ന അറുപതോളം ചെടികളുടെ ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥനത്തിൽ തയ്യാറാക്കി ഇന്ത്യയിലെ വെബ് ഓഫ് സയൻസ് അംഗീകാരമുള്ള അന്നൽസ് ഓഫ് ഫൈറ്റോ മെഡിസിൻ എന്ന അന്താരാഷ്ട്ര ജേർണലിലെ കോവിഡ് സ്പെഷ്യൽ സീരീസിൽ പ്രസിദ്ധീകരിച്ച Healthcare Management Through mitigation of Covid -19 pandemic with leafy vegetables എന്ന പ്രബന്ധത്തിനാണ് ലോക കോവിഡ് വിവര പട്ടികയിൽ ഇൻഡക്സ് ചെയ്ത ശാസ്ത്രപ്രബന്ധ പ്രോഗ്രാമിൽ ഇടം പിടിക്കാൻ കഴിഞ്ഞത്