അശ്വതിക്ക് ഇനിയും പഠിക്കണം, നൃത്തം ചെയ്യണം
ഉദരമതികളുടെ സഹായം തേടി നിസ്സഹായാകനായി പിതാവ്
പാലക്കുന്ന് : പ്ലസ്ടുവിന് മികച്ച വിജയം കൈവരിച്ച് തുടർ പഠനത്തിന് ഒരുക്കങ്ങൾ പൂർത്തിയാവാനിരിക്കെയാണ് അശ്വതി എന്ന 18 കാരി ആറു ദിവസം മുൻപ് വാഹനാപകടത്തിൽ പെട്ടത്.തലക്ക് ക്ഷതം പറ്റി ഗുരുതരാവസ്ഥയിൽ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. ഇതുവരെ ബോധം തിരിച്ചു കിട്ടിയിട്ടില്ല. ചികിത്സക്ക് ലക്ഷങ്ങൾ വേണ്ടിവരും.
മരുന്നിനും മറ്റുമായി 30000 ക.യോളം ദിവസം ചെലവാകുന്നുവത്രേ . മേൽപ്പറമ്പ് നടക്കാവിൽ വാടക വീട്ടിൽ കഴിയുന്ന മൂന്ന് പെൺ മക്കളുടെ അച്ഛനായ തേങ്ങുകയറ്റ തൊഴിലാളിയായ ഭാസ്കരൻ എന്ന കൊട്ടന് അസുഖം മൂലം ജോലി ചെയ്യാനുമാകുന്നില്ല. ഉദാരമതികളുടെ കൈത്താങ്ങ് മാത്രമേ നിവൃത്തി യുള്ളൂ. വ്യക്തികളും സംഘടനകളും ഇതിനകം മൂന്ന് ലക്ഷത്തോളം രൂപ സ്വരൂപിച്ച് അശ്വതിയുടെ ചേച്ചിയുടെ ബാങ്ക് അക്കൗണ്ടിൽ അയച്ചു കഴിഞ്ഞു. പൂർവസ്ഥിതി പ്രാപിക്കാൻ ശാസ്ത്രക്രിയ വേണമെന്നാണത്രെ ആശുപത്രിയിൽ നിന്നുള്ള നിർദ്ദേശം.
ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഉയർന്ന മാർക്കോടെ പ്ലസ് ടു പാസായ അശ്വതി നല്ലൊരു നർത്തകിയും സ്കൂളിലെ എൻ.എസ്. എസ്. യൂണിറ്റിന്റെ മികച്ച വൊളണ്ടിയറുമാണ്. തുടർന്ന് പഠിക്കാനും നൃത്തം ചെയ്യാനും അതിയായ മോഹമുള്ള മോൾക്ക് വേണ്ടി ഉദാരമതികളുടെ സഹായം തേടുകയാണ് അച്ഛൻ ഭാസ്കരൻ.
ബാങ്ക് അക്കൗണ്ട് വിവരം:
മോനിഷ ബി,40420101055159
കേരള ഗ്രാമീണ ബാങ്ക്
ബന്തടുക്ക ശാഖ.
IFSC: KLGB0040420
G PAY: 9447264696