സിപിഎം നീലേശ്വരം മുന്‍ ഏരിയ സെക്രട്ടറിയും’ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ടി. കെ. രവിക്കെതിരെ ഉയരുന്ന പരാതി ഗൗരവകരം . വാര്‍ത്താ സമ്മേളനം വിളിക്കുമെന്ന ടി.കെ രവിയുടെ ഭീഷണി നേതാക്കളില്‍ അങ്കലാപ്പ്
നീലേശ്വരം: സിപിഎം നീലേശ്വരം മുൻ ഏരിയ സെർട്ടറിയും’ഇപ്പോൾ കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ടി. കെ. രവിക്ക് എതിരെ അത്യന്തം ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചത്.
2017 -ൽ ആദ്യം തന്നെ ടി.കെ രവിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ പാർട്ടി ഒന്നടങ്കം നിഷേധിച്ചു കൊണ്ട് തീരുമാനമെടുക്കുകയായിരുന്നു.എന്നാൽ കിനാനൂർ-കരിന്തളം പഞ്ചായ ത്തിൽ കടലാടിപ്പാറയിൽ ബോ ക്സൈറ്റ് ഖനനം നടത്താൻ അനുമതി വാങ്ങിത്തരാമെന്ന വ്യവസ്ഥയിൽ 2017- ൽ പാർട്ടി നീലേശ്വരം ഏരിയാ സിക്രട്ടറിയായിരുന്ന ടി.കെ. രവി 10 ലക്ഷം രൂപ കൈപ്പറ്റിയത് ആശാപുര കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സന്തോഷ് മേനോനിൽ നിന്നാണെന്ന് രണ്ട് പ്രമുഖ പത്രങ്ങളിൽ വാർത്ത വന്നപ്പോഴാണ് ‘പാർട്ടി ഏരിയാ സെക്രട്ടറി പാർട്ടി ലെറ്റർപാഡിൽ നിഷേധ കുറിപ്പിറക്കിയത്. എന്നാൽ 2021 പാർട്ടി ജില്ലാക്കമ്മിറ്റി ഈ പ്രശ്നത്തിലടക്കം ടി കെ രവിയെ താക്കീത് ചെയ്യുകയും, അന്വേഷണത്തിന് മൂന്നo ഗ സമിതിയെ വെക്കുകയും ചെയ്തിരിക്കുകയാണ്.
കടലാടിപ്പാറയിൽ ബോ ക്സൈറ്റ് ഖനനം നടത്താൻ തുടങ്ങിയപ്പോൾ ജനങ്ങളുടെയും വിവിധ പരിസ്ഥിതിസംഘടനകളുടെയും ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നു വന്നി രുന്നു.ഈ എതിർപ്പുകൾ തരണം ചെയ്ത് ബോക്സൈറ്റ് ഖനനം സുതാര്യമാക്കാമെന്ന വ്യവസ്ഥയിലാണ് അന്നത്തെ ഏസി സിക്രട്ടറി പത്തു ലക്ഷം രൂപ കൈപ്പറ്റിയതെന്നാണ് കമ്പനിയുടെ ആരോപണം.
കമ്പനി പത്തുലക്ഷം രൂപ ടി. കെ. രവിക്ക് കൈമാറിയതായി സിഇഒ സന്തോഷ് മേനോൻ പുറത്തുവിട്ട വാർത്ത 2017- ൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്രം പുറത്തുവിട്ടപ്പോൾ, പാർട്ടി ഏരിയാ സിക്രട്ടറി തന്നെ പസ്താവനയിൽ പത്തു ലക്ഷം രൂപ സന്തോഷ് മേനോനിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്ന് പ്രസ്താവന ഇറക്കുകയും,
വാർത്ത പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്സ്പ്രസ്സിനും, ആരോപണമുന്നയിച്ച സിഇഒ, സന്തോഷ് മേനോന് എതിരെ യും നിയമ നടപടി സ്വീകരി ക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞിരുന്നുവെങ്കിലും, നീണ്ട നാലു വർഷം കഴിഞ്ഞിട്ടും യാതൊരു നിയമനടപടിയും ആശാപുര കമ്പനി സിഇഒ ക്കെതിരായോ, ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിനെതിരെയോ സ്വീകരിക്കാൻ ടി. കെ.രവിക്കും, നീലേശ്വരം പാർട്ടി ക്കും കഴിഞ്ഞിട്ടില്ലെന്ന കാര്യം സൂചിപ്പിക്കുന്നത് ടി. കെ. രവി 10 ലക്ഷം രൂപ കൈപ്പറ്റിയതിനുള്ള തെളിവു തന്നെയാണെന്നാണ് ചില പാർട്ടി അണികൾ പോലും അടക്കം പറയുന്നത്.
ഏരിയാ കമ്മിറ്റിയുടെ മറ പിടിച്ച് ടി. കെ. രവി നടത്തിയ ലക്ഷങ്ങ ളു ടെചിട്ടിയിൽ വഞ്ചിക്കപ്പെട്ടവർ ഇപ്പോഴും നീലേശ്വരത്തുണ്ട്. അതിനെല്ലാം പുറമെ രവി ക്കെതിരെ സ്വഭാവദൂഷ്യവും പാർട്ടിക്ക് ലഭിച്ച പരാതിയിൽ എടുത്തു പറഞ്ഞിട്ടുണ്ടെന്നാണ് സൂചന
അതിനിടെ തൻ്റെ ഭാഗം വ്യക്തമാക്കാൻ വാർത്താ സമ്മേളനം വിളിക്കുമെന്ന ടി.കെ രവിയുടെ ഭീഷണി ചില നേതാക്കളിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പാർട്ടിയുടെ അനുവാദമില്ലാതെ എങ്ങിനെ വാർത്താ സമ്മേളനം നടത്തുമെന്ന ചോദ്യത്തിന് ഏത് നടപടിയും നേരിടാൻ താൻ തയ്യാറാണെന്നായിരുന്നു രവിയുടെ മറുപടി ഇത് ചില ഉന്നത നേതാക്കളെ ഉന്നം വെച്ചാണെന്നാണ് സൂചന.