പ്രതിസന്ധികളില്‍ തളര്ത്തിയില്ലലക്ഷം വീട് കോളനിയിലെ കൊച്ചു കൂരയില്‍ നിന്ന് മകള്‍ പഠിച്ച് മിടുക്കിയായ ഒരു ഡോക്ടര്‍ ആയ സന്തോഷത്തിലാണ് ലോട്ടറി വില്പനക്കാരനായ ടി. വി രാഘവന്
നീലേശ്വരം: മകൾ പഠിച്ച് മിടുക്കിയായ ഒരൂ ഡോക്ടർ ആയ സന്തോഷത്തിലാണ് ലോട്ടറി വിൽപ്പന തൊഴിലാളിയായ..പിതാവ്. മടിക്കൈ പഞ്ചായത്തിലെ ബങ്കളം ലക്ഷം വീട് കോളനിയിലെ ടി. വി രാഘവൻ വി. എം ശോഭനയുടെ മകൾ ടി. എം രാഖിയാണ് ഡോക്ടർ ആയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇ വർഷം എം. ബി. ബി. എസ് പാസായി അവിടെ തന്നെ ഹൗസ് സർജൻസിയിൽ പ്രാക്റ്റിസ് നടത്തുകയാണ്.ബങ്കളത്തെ ലക്ഷം വീട് കോളനിയിലെ കൊച്ചു കൂരയിൽ നിന്ന് ഡോക്ടർ ആയ സന്തോഷത്തിലാണ് നാട്ടുകാരും. കഴിഞ്ഞ 15 വർഷത്തിലധികമായി നീലേശ്വരം നഗരത്തിൽ ലോട്ടറിയുമായി നടന്ന്
വിൽപ്പന നടത്തി വരികയാണ് രാഘവൻ. ടിക്കറ്റ് വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് പഠിക്കാൻ മിടുക്കിയായ മകളെ പഠിപ്പിച്ചത്. ഒന്ന് മുതൽ അഞ്ച് വരെ കക്കാട്ട് ഗവ: ഹൈസ്ക്കൂളിലായിരുന്നു പഠനം. തുടർന്ന് ആറ് മിതൽ പ്ലസ് ടു പെരിയ നവോദയ വിദ്യാലയത്തിലായിരുന്നു.2016ൾ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി.ആദ്യ അലോട്ട്മെന്റിൽ തന്നെ മേറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. ലോട്ടറി വിൽപ്പനയിൽ നിന്ന് കിട്ടുന്ന വരുമാനം തികയാതെ വന്നപ്പോഴും പതറാതെ പഠനചിലവ് ക ണ്ടെത്തി മകളുടെ ഡോക്ടർ സ്വപ്നം പൂവണിയിപ്പിച്ചു. മാടികൈ പഞ്ചായത്തിൽ മാവിലൻ സമുദായസത്തിലെ ആദ്യ ഡോക്ടറാണ് രാഖി.