കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ മധ്യവയസ്ക്കനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണ്ണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും തട്ടിയെടുത്ത യുവതിയടക്കം നാലുപേരെ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.കൊവ്വൽ പള്ളിയിലെ സാജിദ (30 ), ഉമ്മര്‍(41), യൂസഫ് (35), ബഷീര്‍ (40), ഉഉസ്മാൻ (50) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. കൊച്ചി കടവ്രന്തയിലെ സി.എ.സത്താറിന്റെ (58) പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
നേരത്തെ പരിജയത്തിലായിരുന്നു സജിതയുമായി സത്താറിനെകൊണ്ട് ഈമാസം രണ്ടിന് പിടിയിലായ പതികള്‍ കല്യാണം കഴി പ്പിച്ചിരുന്നു. അതിനുശേഷം സാജിദയോടൊപ്പം കൊവ്വല്‍ പള്ളി കല്ലന്‍ചിറയില്‍ വാടക വീട്ടി സത്താര്‍ താമസി ച്ചിരുന്നത്. ഇതിനിടയില്‍ പോലീസ് കസ്റ്റഡിയിലായ സംഘം കിടപ്പറയില്‍ വെച്ച് സാജിദയുടെയും സത്താറിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇവ സമുഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി പ്പെടുത്തി മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴരപവന്റെ സ്വര്‍ണ്ണമാലയും 15700 രൂപയും തട്ടിയെടുത്തത് . കല്യാണം കഴിച്ചകാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറി യാതിരിക്കാനാണ് സത്താര്‍ പണം നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ നിന്നും വ്യത്യസ്തമായി മധ്യവയസ്കരെ കല്യാണം കഴിച്ചാണ് പുതിയ ബ്ലാക്ക്മെയിൽ രീതികൾ ഇവർ പുറത്തെടുത്തത്.
നേരത്തെയും സമാന രീതിയിലുള്ള തട്ടിപ്പ് ഈ സംഘം നടത്തിയിരുന്നു .സാജിദയെ ഉപയോഗപ്പെടുത്തി കാസര്‍കോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയില്‍ പ്പെടുത്തയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാജിദ മിസ്കോള് അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്.സാജിദയുടെ നമ്പറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും. തുടര്‍ന്ന് യുവതിക്കൊപ്പം നിര്‍ത്തി സംഘം ദൃശ്യങ്ങള്‍ പകര്‍ത്തും.പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. ഇത്തരത്തിലായിരുന്നു കാസര്‍കോടുള്ള വ്യാപാരി തട്ടിപ്പില്‍ കുടുങ്ങിയത്.48000 രൂപയാണ് വ്യാപാരിയില്‍ നിന്ന് ആദ്യം സംഘം തട്ടിയെടുത്ത്. പിന്നീട് വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പോലീസിനെ സമീപിക്കുകയായിരുന്നു.