കാഞ്ഞങ്ങാട്: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെ ക്കുറിച്ച് സദാചാര പരാമര്‍ശവുമായി ടിപി സെന്‍കുമാര്‍. ജെഎന്‍യു ക്യാംപസ് ഗര്‍ഭ നിരോധന ഉറകള്‍കൊണ്ട് നിറഞ്ഞുവെന്നും, അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
നാല്‍പ്പതു വര്‍ഷം മുന്‍പ് ജെഎന്‍യുവിലെ ആണുങ്ങളുടെ ഹോസ്റ്റല്‍ ടോയ്ലറ്റില് നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന്ും സെന്‍കുമാര്‍ പറഞ്ഞു. ജെന്‍യു ഹോസ്റ്റല്‍ ഫീസുകള്‍ വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യത്തോട് യോജിക്കുന്നുവോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ ആയിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചു കാസർകോട് കേന്ദ്ര സര്‍വകലാ ശാലയില്‍ നടന്ന പരിപാടിക്കിടെയൊയിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഇത് റിപ്പോർട് ചെയ്തത്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ കോണ്ടമുപയോഗിച്ചാണ് തലമുടി കെട്ടിവക്കുന്നത്. അത്തരം സര്‍വ്വകലാശാലകള്‍ നമ്മുക്ക് ആവശ്യമില്ലെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് .
ജെഎന്‍യുവില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ നിലപാട് ചോദിച്ച വിദ്യാര്‍ത്ഥിയോടാണ് പൊട്ടിത്തെറിച്ചുകൊണ്ടുള്ള ടി പി സെന്‍കുമാറിന്റെ മറുപടി. നേരത്തെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തിനിടയില്‍ പെണ്‍കുട്ടി മുടി കോണ്ടം കൊണ്ട് കെട്ടിവച്ച വിദ്യാര്‍ത്ഥിനിയുടെ ചിത്രം സെന്‍കുമാര്‍ നേരത്തെ പങ്കുവച്ചിരുന്നു.