കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിവസം കടുത്ത ഗതാഗതക്കുരുക്കില്‍ മത്സരാര്ഥികളും ആസ്വാദകരും വലഞ്ഞു. രാവിലെ ഒമ്ബതു മണിക്ക് ശേഷം കലോത്സവത്തിന് തിരിതെളിയുന്നഐങ്ങോത്തെ ദേശീയ പാതയോരത്തെ പ്രധാന വേദിക്ക് സമീപം വലിയ ഗതാഗതക്കുരുക്കാണ് രൂപ പെട്ടത്. ഇത് മത്സരാര്ഥികള്ക്ക്വിവിധ വേദികൾക്ക് എത്തിച്ചേരാനാവാതെ വരികയും ചെയ്തു. ഇത് മത്സരങ്ങള്‍ വൈകാനും കാരണമായി. വേദി രണ്ടില്‍ പലര്ക്കുംമത്സരാർത്ഥികൾക്ക് പലതവണ അന്ത്യശാസനം നല്‍കുന്നതും കേള്‍ക്കാമായിരുന്നു.
ദേശീയപാതക്കരികില്‍ ഐങ്ങോത്താണ് പ്രധാന വേദി. കാഞ്ഞങ്ങാട് മുതല്‍ നീലേശ്വരം വരെ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഉദ്ഘാടന ചടങ്ങ് നടക്കുന്ന സമയത്ത് പ്രശ്നം രൂക്ഷമായി. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, സി രവീന്ദ്രനാഥ്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി എന്നിവര്‍ക്കൊപ്പം നടന് ജയസൂര്യയും പ്രധാനവേദിയില്‍ ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. വേദിയില്‍ നേരത്തേ തന്നെ വന്‍ ജനാവലിയായിരുന്നുദേശീയപാതയില് വലിയ ഗതാഗതക്കുരുക്ക് സംഘാടകര്‍ നേരത്തേ പ്രതീക്ഷിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ വലിയ വാഹനങ്ങള്‍ ചിത്താരി മുതല്‍ നീലേശ്വരം വരെ ദേശീയ പാതയില്‍നിന്നും വഴി തിരിച്ചു വിടാനായിരുന്നു തീരുമാനം. ഇക്കാര്യം പോലീസ് ഉറപ്പു നല്‍കിയതുമാണ്. എന്നാല്‍ ഗതാഗതക്കുരുക്കുണ്ടാകുമ്ബോഴും വലിയ വാഹനങ്ങള്‍ ഈ വഴി പോകുന്നുണ്ടായിരുന്നുവെന്ന് സംഘാടക സമിതി അംഗങ്ങള്‍ തന്നെ പറയുന്നു.
അതിനിടെ രോഗികളുമായി പോകുന്ന ആംബുലന്‍സുകളും അകപ്പെട്ടു പോകുന്നുണ്ട്. രൂക്ഷമായ ഗതാഗതക്കുരുക്കില്‍ പലര്‍ക്കും അവസരം നഷ്ടപ്പെട്ടുപോകുമോ എന്ന ഭീതിയുമുയര്‍ന്നു.
ഇടുങ്ങിയ ഒരു വാഹനം മാത്രം പോകുന്ന വഴികളാണ് പല വേദികളിലേക്കുമുള്ളത്. ഇത് വണ്‍വേ ആക്കി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്..