18 യുവാക്കളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ ഉദുമ പീഡന കേസിൽ വീണ്ടും വഴിത്തിരിവ് : പീഡന കേസ് നൽകിയ യുവതിയുടെ ഭർത്തു മാതാവിന്റെ സഹോദരി സുബൈദയെ ഗുഡാലോചനകുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു ,
കാസർകോട് / ഉദുമ : ഉദുമയിൽ പീഡിന കേസിന് കാരണമായതെന്ന് കരുതപ്പെടുന്ന തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിൽ വന്ന് വഴിത്തിരിവ് . ഉദുമയിലെ ഓട്ടോ ഡ്രൈവർ അഷറഫിനെ (33 ) തട്ടിക്കൊണ്ട് പോയി മൃഗീയമായി മര്‍ദ്ദിക്കാൻ ഗുഡാലോചന നടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു . ബേക്കൽ പ്രദേശത് താമസിച്ചു വന്നിരുന്ന സുബൈദ (50 ) നെയാണ് കണ്ണൂർ ഡിസ്റ്റിറ്ക്ട ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പ്രേമരാജിന്്റെ നേതൃത്യത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റ് ചെയ്തത് .പീഡന കേസ് നൽകിയ യുവതിയുടെ ഭർത്താവിന്റെ മാതാവിന്റെ ജേഷ്ഠ സഹോദരിയാണ് സുബൈദ .നേരത്തെ ഇതേ കേസിൽ സ്ത്രിയുടെ മകൻ മൊയ്ദു ബംബ്രാണിയെ അറസ്റ്റ് ചെയ്തിരുന്നു .
2020 സെപ്തംബറിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ 18 പേര് ബ്ലാക്മെയില്‍ ചെയ്ത് പീഡിപ്പിച്ചു എന്ന് പറഞ്ഞാണ് യുവതി പോലീസിനെ സമീപിച്ചത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ യുവാവ് ദൃശ്യം മറ്റ് സുഹൃത്തുകള്‍ക്ക് അയച്ചു കൊടുത്താണ് പീഡനം തുടര്‍ന്നതെന്നായിരുന്നു യുവതിയുടെ മൊഴി. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയതോടെ ഭാര്യ വിവരം പറഞ്ഞതിന്‍്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവും യുവതിയും ബന്ധുക്കളായ യുവാക്കളും അമ്മിക്കല്ല് വാങ്ങാനെന്ന് പറഞ്ഞ് സുഹൃത്തായ ഓട്ടോ ഡ്രൈവർ അഷറഫിനെ കൂട്ടികൊണ്ടു പോയി ഭാര്യയെ പീഡിപ്പിച്ചെന്നാരോപിച്ച് കൈ കാലുകള്‍ തല്ലിയൊടിച്ചിരുന്നു. പെൺ കുട്ടിയെ പീഡിപ്പിച്ചുവെന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ട് പോയി മൃഗീയമായി മര്‍ദ്ദിച്ചത് .യുവാവ് ഗുരുതരവസ്ഥയിൽ ആയതോടെ പോലീസ് കേസായി മാറി. ഇതോടയാണ് പീഡന കേസുമായി യുവതി രംഗത്ത് വന്നത്തോടെ ഭര്‍ത്താവിന്‍്റെ സുഹൃത്ത് അടക്കം ആദ്യം അഞ്ച് പേര്‍ക്കെതിരെ 2020 സപ്തംബറില്‍ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ പീഡന കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും യുവതിയോടൊപ്പം ഉള്ളവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചു .ഇതിൻറെ അടിസ്ഥാനത്തിൽ ഹൈകോടതി കണ്ണൂര്‍ ഡിഐജിയുടെയും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെയും മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി പ്രേമരാജിന്്റെ നേതൃത്യത്തില്‍ കണ്ണൂരിലെ ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കേസന്വേഷണ ചുമതലയും നൽകിയിരുന്നു . കേസില്‍ കുറ്റം ആരോപിക്കപ്പെട്ട ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്ക് കാസര്‍കോട് ജില്ലാ കോടതി ആദ്യഘട്ടത്തിൽ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ക്രൈംബ്രാഞ്ചിൻറെ അന്വേഷണ സംഘത്തിന് യുവതി
തുടർന്ന് നല്കിയ മൊഴിയിലാണ് കേസ് നൽകാൻ പ്രേരണ നൽകിയ ഭര്‍ത്താവിൻറെ മാതൃസഹോദരങ്ങൾ അടക്കുമുള്ള മറ്റു മൂന്ന് പേർകൂടി പീഡന കേസിൽ പ്രതിക്കളായി മാറിയത് . ഇതോടോപ്പോം മറ്റു പല വിവരങ്ങളൂം പുറത്തു വന്നത് ഗുഡാലോചനക്ക് ശക്തമായ തെളിവായി മാറുകയായിരുന്നു. .
ഓട്ടോ ഡ്രൈവർ അഷറഫിന്റെ കൈ കാലുകള്‍ തല്ലിയൊടിച്ച സംഭവത്തില്‍ ഭര്‍ത്താവിനും യുവതിക്കും ഇയാളുടെ കൂട്ടാളിയായ ആറു പേര്‍ക്കെതിരെയും ബേക്കല്‍ പൊലീസ് കേസെടുത്തതിരുന്നെങ്കിലും അക്രമ സംഭവത്തില്‍ ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട സുബൈദ അന്ന് എഫ് ഐ ആറി ൽ ഉൾപ്പെട്ടിരുന്നില്ല പിന്നീട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഗുഡാലോചനായിൽ ഇവർക്ക് പങ്കുള്ളതായി വെക്തമായി. 120 ബി വകുപ്പ് ചേർത്തണ് നിലവിൽ അറസ്റ്റ് ചെയ്യതിരിക്കുന്നത് . നേരത്തെ ചാരായ കേസുമായി ബന്ധപ്പെട്ടു കേസിലും ഈ സ്ത്രീയും ഉള്‍പ്പെട്ടിരുന്നു.
അതേസമയം യുവതിയുടെ ഭർത്താവ് കേസിൽ ആരോപണവിധേയനായും സുഹൃത്തയാ മുഖ്യപ്രതിയുടെ കൈയിൽ നിന്നും ലക്ഷങ്ങൾ കടമായി വാങ്ങിയ വിവരവും പുറത്തുവന്നിരുന്നു , പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ചില പ്രതികൾ രാജ്യത്ത് തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളതും പാസ്പോർട് പരിശോധനയിലൂടെ വ്യക്തമായിരുന്നു , പതിനെട്ടോളം യുവാക്കളാണ് ഈ കേസിന്റെ പീഡന കുരുക്കിൽ അകപ്പെട്ടിരിക്കുന്നത്. പീഡനവിവരം പുറത്ത് വന്നതോടുകൂടി ഉറപ്പിച്ചു വച്ചിരുന്ന യുവാക്കളുടെയും യുവാക്കളുടെ സഹോദരിമാരുടെയും പല കല്യാണങ്ങൾ മുടങ്ങിയിരുന്നു. തങ്ങൾ നിരപരാധികളാണെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുന്നിലും ഇവർ വന്നിരുന്നു. സുബൈദയുടെ അറസ്റ്റിന് പിന്നാലെ ഗുഡാലോചനയിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .