കാസര്‍കോട്ട് വാക്സിന് വിതരണം താളംതെറ്റി . ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭിക്കുന്നത് ഒ ടി പി മാത്രം . സ്പോട്ട് രജിസ്ട്രേഷനില്‍ രാഷ്ട്രീയക്കാര്‍ക്കും അവരുടെ സില്‍ബന്തി കള്‍ക്കും മുന്‍ഗണന . പരാതികളുടെ ഭാണ്ഡക്കെട്ട് അഴിച്ചു ജനം.
കാസർകോട്: കഴിഞ്ഞദിവസം കാസർകോട് ജില്ല കളക്ടർ ഭണ്ഡാരി രൺവീർ ചന്ദ് കോഡ് വിതരണം സുഖകരമാക്കാൻ നൽകിയ നിർദ്ദേശങ്ങൾ അട്ടിമറിഞ്ഞു. ഇതിനകം നിരവധി സ്ഥലങ്ങളിൽ നിന്നാണ് പരാതികൾ ഉയരുന്നത്. ഓൺലൈൻ രജിസ്ട്രേഷനിൽ അതത് പഞ്ചയത്തിലേക്ക് നിജപ്പെടുത്തിയപ്പോൾ ഉണ്ടായ പാളിച്ചകളും സ്പോട്ട് രജിസ്ട്രേഷൻ രാഷ്ട്രീയക്കാർ കവരുന്ന കാഴ്ചയാണ് കാണുന്നത്.
50 ശതമാനം വീതം രജിസ്ട്രേഷനുകൾ മാറ്റിയപ്പോൾ സാധാ രണക്കാരും കുടിയേറ്റക്കാരും പുറത്തായി. ഓണ്‍ലൈൻ സ്പോർട് ലഭ്യമാകുന്ന സമയം സാധാരണക്കാർക്ക് അറിയില്ല. ഇനി അറിഞ്ഞാൽ തന്നെ നൂലാമാലകൾ കഴിഞ്ഞ് രജിസ്ട്രേഷനിൽ എത്തുമ്പോൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇക്കാര്യത്തിൽ വൈഭവമുള്ള മിടുക്കൻ മാർ കൈവശപ്പെടുത്തി കഴിഞ്ഞിരിക്കും. ഇനി അടുത്ത ഭാഗ്യപരീക്ഷണം സ്പോട്ട് രജിസ്ട്രേഷനാണ്. വാക്സിൻ കേന്ദ്രത്തിലെത്തി രാഷ്ട്രീയക്കാർ കനിഞ്ഞാൽ മാത്രമാണ് ഇത് ലഭ്യമാവുകയുള്ളൂ. മുൻഗണനാ ഗ്രൂപ്പുകളിൽ 60,> 45, ST/SC, വിദേശത്ത് പോകുന്നുവർ സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ, കുടിയേറ്റക്കാർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാർ കാണിഞ്ഞാൽ മാത്രമേ വാക്സിൻ ലഭിക്കുകയുള്ള. യുഡിഎഫ് കുത്തക പ്രദേശങ്ങളിൽ യുഡിഎഫും എൽഡിഎഫ് കുത്തക പ്രദേശങ്ങളിലും എൽഡിഎഫും ഇക്കാര്യത്തിൽ മത്സരിക്കുകയാണ്. സാധാരണക്കാർ ഭിക്ഷയാചിക്കുന്നതിന് സമാനമായാണ് വാക്സിൻ കേന്ദ്രത്തിൽ രാഷ്ട്രീയക്കാരുടെ മുന്നിൽ നിൽക്കേണ്ടത്. കുടിയേറ്റക്കാരുടെ ഗണത്തിലെ പെടുത്താവുന്ന അതിഥി തൊഴിലാളികളുടെ കാര്യമാണ് ഏറെ കഷ്ട്ടം. പലയിടങ്ങളിലും രാഷ്ട്രീയകാരുടെ അതിപ്രസരം കാരണം ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.