മരമില്ല് ഉടമയായ ഇസ്മാഈലിനെ ഭാര്യയും കാമുകനും കാമുകൻ്റെ സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ദൃക്സാക്ഷികള്‍ ഇല്ലതെ നാലാം പ്രതിയെ ഒളിത്താവളം വളഞ്ഞ് സാഹസീകമായി അറസ്റ്റ് ചെയ്തു .ഇത് കാസർകോട് ഡിവൈഎസ്പിയുടെ ആൻറി ഗുണ്ടാ ക്രൈം സ്ക്വാഡിന്റെ അന്വേഷണ മികവ്
മഞ്ചേശ്വരം: മരമിൽ ഉടമ ഇസ്മായിലിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ ഒന്നര വർഷത്തിന് ശേഷം ഒളിത്താവളം വളഞ്ഞ് സാഹസീകമായി പൊലീസ് അറസ്റ്റ് ചെയ്തു.
തലപ്പാടി കെ സി റോഡ് സ്വദേശിയും മഞ്ചേശ്വരം പാവൂര്‍ കിദമ്ബാടിയില്‍ താമസക്കാരനുമായ ഇസ്മാഈലി(50) ന്റെ കൊലപാത കേസിൽ മംഗളൂരു കോട്ടേക്കാറിലെ നാസിർ ഹുസൈനെ (35)യാണ് കാസർകോട് ഡിവൈഎസ്പി പിബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാറും സീനിയർ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രശേഖരൻ, ഡ്രൈവർ പ്രവീൺ, വനിതാ സിവിൽ പൊലീസ് ഓഫീസർ ലിജോ, ഡി.വൈ.എസ്.പി.യുടെ ആൻറി ഗുണ്ട ക്രൈം സ്ക്വാഡ് അംഗം ഗോകുൽ തുടങ്ങിയവർ ചേർന്ന് മംഗളുരിലെ ഒളിത്താവളം വളഞ്ഞ് സാഹസീകമായണ് പിടികൂടിയത്.
കൊല്ലപ്പെട്ട ഇസ്മായിലിൻ്റെഭാര്യ ആയിഷ (42), കാമുകനും അയല്‍വാസിയുമായ മുഹമ്മദ് ഹനീഫ (35), അറാഫത്ത് (32) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതി സിദ്ദിഖിനെ പിടികൂടാനുണ്ട്.
2020 ജനുവരി 19ന് അര്‍ദ്ധരാത്രി 12 മണിയോടെയാണ് മര മില്ല് ഉടമയായ ഇസ്മാഈലിനെ ഭാര്യയും കാമുകനും കാമുകൻ്റെ സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്.
മദ്യപിച്ച് കിടപ്പറയില്‍ ഉറങ്ങിക്കിടന്ന ഇസ്മാഈലിനെ കൊലപ്പെടുത്താനായി മംഗളൂരുവിൽ നിന്നും കൊലയാളി സംഘം എത്തിയപ്പോൾ ഭാര്യയും കാമുകനും പുറത്തിറങ്ങി നില്‍ക്കുകയും കൂട്ടാളികൾ മുറിക്കുള്ളില്‍ കയറി ഇസ്മാഈലിനെ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.
കൊലയാളി സംഘത്തിൽപ്പെട്ട ഹനീഫിൻ്റെ സുഹൃത്തുക്കൾ കര്‍ണാടകയില്‍ ചില കേസുകളില്‍ പ്രതികളാണ്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട രഹസ്യതാവളം പോലീസ് നിരീക്ഷിച്ചുവരികയാണ്.
10,000 രൂപയാണ് ഇസ്മാഈയിനെ കൊലപ്പെടുത്തുന്നതിനായി ആഇശ കാമുകന് വഴി കൊലയാളികൾക്ക് നല്‍കുമെന്ന വാഗ്ദാനം ചെയ്തിരുന്നത്.
കൊല നടത്തിയതിൻ്റെ പിറ്റേ ദിവസം രാവിലെ ആയിഷ തന്നെയാണ് അയല്‍വാസികളെയും ബന്ധുക്കളെയും വിളിച്ച് ഭര്‍ത്താവ് മരിച്ചുകിടക്കുന്ന വിവരം അറിയിച്ചത്.
കൊല്ലപ്പെട്ട ഇസ്മാഈലിന്റെ സഹോദരനും ബന്ധുക്കളുമെത്തി നോക്കിയപ്പോള്‍ കഴുത്തിന് പിന്നില്‍ കയര്‍ കുരുങ്ങിയതു പോലുള്ള പാട് കണ്ടതോടെ സംശയമുണ്ടാവുകയും ഇക്കാര്യം ചോദിച്ചപ്പോള്‍ ഇസ്മാഈല്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതാണെന്നും താനും അയല്‍വാസി മുഹമ്മദ് ഹനീഫയും കെട്ടഴിച്ച് താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചതായും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനാണ് മരണവിവരം പോലീസില്‍ അറിയിക്കാതിരുന്നതെന്നുമാണ് ആഇശ പറഞ്ഞത്.
ആഇശയുടെ പെരുമാറ്റത്തിലും ഇസ്മാഈലിന്റെ കഴുത്തിന് പിറകില്‍ കയര്‍ കുരുങ്ങിയതിന്റെ പാട് കണ്ടതിനാലും സംശയം പ്രകടിപ്പിച്ച് സഹോദരന് പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ആഇശയും അയൽവാസി മുഹമ്മദ് ഹനീഫയും തമ്മില്‍ അവിഹിത ബന്ധം പുലര്‍ത്തിവന്നിരുന്നുവെന്നും ഇക്കാര്യം ഇസ്മാഈല്‍ ചോദ്യം ചെയ്തതോടെ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നുവെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. ഇത് പുറത്തറിയാതിരിക്കാനാണ് ഇസ്മാഈലിനെ കൊലപ്പെടുത്താന്‍ ആഇശയും കാമുകനും ചേര്‍ന്ന് ഗൂഡാലോചന നടത്തിയത്.
സ്ഥിരമായി കിദമ്ബാടിയില്‍ ഉണ്ടാകാറുള്ള ഹനീഫിന്റെ സുഹൃത്തുക്കളെ 10,000 രൂപയ്ക്ക് കൊല നടത്താൻ ഉറപ്പിക്കുകയായിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ തെളിവെടുപ്പാണ് പോലീസ് നടത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജനും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ആണ്മക്കളും ഒരു മകളുമുള്ള ഇസ്മാഈല്‍ മദ്യപിച്ച് വന്ന് തന്നെ ഉപദ്രവിക്കുന്നതിനാലാണ് കൊല നടത്താന്‍ അയല്‍വാസിയുടെ സഹായം തേടിയതെന്നാണ് ആയിഷ പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്. ആയിഷയും ഹനീഫും അവിഹിത ബന്ധം നിഷേധിച്ചിരുന്നു.