ആര് എംപി രമയുടെ ഗീർവാണവുമില്ല ബിജെപിക്കാരും മിണ്ടുന്നില്ല, ഇതൊക്കെ പിണറായിയുടെ വീട്ടില്‍ ആവണമായിരുന്നു..
കോഴിക്കോട് :മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത സംഭവത്തില്‍ ബി.ജെപിയുടെയും ആര്.എം.പിയുടെയും നിശബ്ദതയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. തങ്ങളെ വീട്ടില്‍ ഇ.ഡി എത്തി. പഴയ നാരങ്ങവെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബി.ജെ.പിക്കാര്‍ മിണ്ടുന്നില്ല. എന്തിന് ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയില്‍ മാറിയിരിക്കുന്ന രമയും ആര്.എം.പിയും മിണ്ടുന്നില്ല. ഇതൊക്കെ പിണറായി വിജയന്റെ വീട്ടില്‍ ആവണമായിരുന്നു എന്നും ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
തങ്ങളെ വീട്ടില്‍ ഈഡി എത്തി… പഴയ നാരങ്ങവെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബി ജെ പിക്കാര്‍ മിണ്ടുന്നില്ല… എന്തിന് ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയില്‍ മാറിയിരിക്കുന്ന രമയും ആര് എം പിയും ക..മ..ഇല്ല… ഇതൊക്കെ പിണറായി വിജയന്റെ വീട്ടില്‍ ആവണമായിരുന്നു.
സംശുദ്ധരാഷ്ട്രിയത്തിന്റെ ഗീര്‍വാണ പ്രസംഗങ്ങള്‍കൊണ്ട് തട്ടിയും മുട്ടിയും സാധാരണക്കാരന് നടക്കാന്‍ പറ്റില്ലായിരുന്നു. വെറുതെയല്ല ആ മനുഷ്യനെ നേരും നെറിയും അറിയുന്ന കേരള ജനത വീണ്ടും അവരുടെ നേതാവാക്കിയത്… മുഖ്യമന്ത്രിയാക്കിയത്…