ലീഗ് യോഗത്തിലെ സംഭാഷണങ്ങൾ അടിമുടി ചോർന്നു. ഷാജിയും ഹംസയും തിരികൊളുത്തിയ തീയിൽ ജലീൽ ഇടപ്പെട്ടതോടെ ആളിക്കത്തി.
കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയമായി ബന്ധപ്പെട്ട അന്വേഷണത്തിന് കമ്മിറ്റിയെ തീരുമാനിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ലീഗ് യോഗത്തിലെ സംഭാഷണങ്ങൾ അടിമുടി ചോർന്നു എന്ന സംശയം ബലപ്പെടുന്നു .
യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമാണ് കെഎം ഷാജിയും ഹംസയും നടത്തിയത്.
പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിലും പി എം എ സലാമിനെ ആക്ടിങ്ങ് സെക്രട്ടറിയാക്കിയതിലുംനേതാക്കള്ക്ക് തെറ്റുപറ്റിയതായി മുസ്ലീംലീഗ് ഭാരവാഹികളുടെ വിമര്ശനതോടയാണ് യോഗത്തിന് ചൂടുപിടിച്ചത്. പാർട്ടിയുടെ കാര്യങ്ങൾ ഏതാനും നേതാക്കള്‍ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മുഖത്തുനോക്കി കെ എം ഷാജി പറഞ്ഞതോടെ മറ്റുള്ളവരും ആരോപണങ്ങളുമായി രംഗത്തുവരികയായിരുന്നു .
കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പാണക്കാട് തറവാട്ടിലേക്ക് എത്തിയത് ഹൈദരലി തങ്ങളെ ശാരീരികമായും മാനസികമായും തളർത്തിക്കളഞ്ഞുവെന്നെ ആരോപണം കെ.എസ് ഹംസ പറഞ്ഞതോടെ കുഞ്ഞാലിക്കുട്ടി പ്രതിരോധത്തിലായി. ഇതിന് പിന്തുണയായി സാമ്പത്തിക കാര്യങ്ങള്‍ ഒരു നേതാവ് മാത്രം കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും പാർട്ടി എന്നാൽ എല്ലാം ഞാൻ ആണെന്ന ഭാവം കുഞ്ഞാലിക്കുട്ടി അവസാനിപ്പിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. ഇതിനിടയിലാണ് പി കെ ഫിറോസ് സുതാര്യത ആരോപണം ഏറ്റുപിടിച്ച് രംഗം കയ്യടക്കിയത്. 47 ലക്ഷം രൂപ കട്ടിലിനടിയിൽ വെച്ചപ്പോൾ ഈ സുതാര്യത പലർക്കും ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോലും അഴീക്കോട്ടെ പ്രവർത്തകരോട് തെരഞ്ഞെടുപ്പ് ചിലവിലേക്ക് എന്നുപറഞ്ഞ് പരമാവധി പണം പിഴിഞ്ഞു എന്നും ഇപ്പോൾ പലരും പണം തിരിച്ച് ആവശ്യപ്പെടുകയാണെന്നും പറഞ്ഞു പി കെ ഫിറോസ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രതിരോധം സൃഷ്ടിച്ചു.
കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലെ നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷ വിമർശനത്തിന്റെ സംഭാഷണങ്ങൾ ചോർന്നു എന്നുള്ളത്താണ് മുതിർന്ന നേതാക്കളുടെ സംശയം. ഇത് കെ ടി ജലീലിൻ എത്തപ്പെട്ടതായും ഇവർ സംശയിക്കുന്നു.
യോഗത്തിനു തൊട്ടുപിന്നാലെ ആയിരുന്നു കെ ടി ജലീലിന്റെ വാർത്താസമ്മേളനവും നിയമസഭയിലെ ആരോപണങ്ങളും. ലീഗ് യോഗത്തിൽ പങ്കെടുത്തത് പോലെയാണ് ജലീൽ കാര്യങ്ങൾ അവതരിപ്പിച്ചത്.
ലീഗിലെ തലമുറമാറ്റത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നെന്ന് മാധ്യമങ്ങളോട് പറഞ്ഞ സാദിഖലി തങ്ങളെ കുഞ്ഞാലിക്കുട്ടി പരസ്യമായി തിരുത്തിയിരുന്നു. യോഗനടപടികൾ ചോർത്തിയതും തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനുള്ള കമ്മിറ്റിയെ നിശ്ചയിക്കാൻ ചേർന്ന യോഗത്തെ വഴിതിരിച്ചുവിട്ടതും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നാണ് മുതിർന്ന നേതാക്കൾ കരുതുന്നത്