പണമിടപാടല്ല കാരണം , മയക്കുമരുന്നാണ് വിഷയം .ബി എൻ സിയുടെ വാർത്തയാണ് ശരി .
മലപ്പുറം കൊണ്ടോട്ടി സ്വദേശി അൻവർ കാസർകോട് എത്തുന്നത് മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് . ഉദുമയിലെ തട്ടികൊണ്ടുപോക്കലിലെ ഉള്ളറ കഥകൾ ഞെട്ടിക്കുന്നത് .
കാസർകോട്: ഉദുമയിൽ നിന്ന് ഒരു സംഘം തട്ടികൊണ്ടുപോയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അൻവറിനെ കർണ്ണാടക ഹാസൻ പൊലീസ് സഹായത്തോടെ ബേക്കൽ പൊലീസ് അതി സാഹസികമായി രക്ഷപെടുത്തിയിരുന്നു .
അൻവറിനെ തട്ടികൊണ്ട് പോയ കാർ കർണാടകയിലെ ഹാസൻ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി തിരിച്ചറിയുകയും തുടർന്ന് കാസറകോട് ജില്ല പൊലീസ് മേധാവി പി.ബി രാജീവിന്റെ നിർദ്ദേശ പ്രകാരം, ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. രാജീവൻ, ജോൺ, എ.എസ്.ഐ അബൂബക്കർ, സി.പി.ഒ ദീപക്, നിശാന്ത്, സജിത്ത്, വിജയൻ എന്നവർ ഹാസനിലേക്ക് തിരിച്ചു.കാസർകോട് എസ്.പി. വിവരം നൽകിയതിനെ തുടർന്ന് ഹാസൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് നിശാന്തിനി, ഗുരുർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സാഗർ എന്നിവരുടെ നേതൃത്വത്തിൽ ഹാസൻ പൊലീസിന്റെ സഹായത്താൽ കളവ് ചെയ്തു കൊണ്ട് പോയ വാഹനത്തെ ബാരിക്കേഡ് വെച്ചു തടഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ട അൻവറിനെ അതി സാഹസികമായി രക്ഷപ്പെടുത്തുകയും, കളവ് ചെയ്ത ഹുൺഡായ് ക്രേറ്റ കാർ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ തട്ടികൊണ്ട് പോകലിന്ന് പിന്നിലുള്ള കഥ ഞെട്ടിക്കുന്നതാണ് .
പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത് . ഉദുമ പള്ളത്തെ കോടംകൈ ലോഡ്ജിൽ താമസിക്കുകയായിരുന്ന അൻവറിനെ ബുധനാഴ്ച പുലർച്ചെ 12.15 മണിക്കാണ് നിലവിൽ പാക്യര പ്രേദേശത്ത്
താമസിച്ചു വരുന്നു താജുദ്ധീൻ ഇല്ലിയാസ് എന്ന ഇമതിയാസ് , അർഷാദ്, റഷീദ് അമ്പലത്തറ കോട്ടപ്പാറ സ്വദേശി നവാസും ഉൾപ്പടെ പന്ത്രണ്ടോളം വരുന്ന സംഘം കത്തി കാണിച്ചു കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, കൂടെയുണ്ടായിരുന്ന സുഹൃത്ത് നാസറിന്റെ ഹുൺഡായ് ക്രേറ്റ കാറിൽ അൻവറിനെ തട്ടി കൊണ്ടുപോയന്നാ വിവരമാണ് ആദ്യം പുറത്തു വന്നത് .എന്നാൽ ബി എൻ സി ഇത് മയക്ക് മരുന്നുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയമാണെന്ന് വ്യക്തമായി വാർത്ത നൽകിയിരുന്നു .
മലപ്പുറം കൊണ്ടോട്ടി സ്വദേശി അൻവർ മയക്കുമരുന്നായ മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ എന്ന എം ഡി എം ( കല്ല്) ഇടപടുമായാണ് കാസറകോട് ഉദുമയി എത്തുന്നത് .ഇമതിയാസിനോട് മയക്കുമരുന്ന് ആവിശ്യമുണ്ടോ എന്ന് അന്വേഷിച്ച് വന്ന ഫോണുകളിലൂടെയാണ് സംഭവത്തിന്ന് തുടക്കം കുറിക്കുന്നത് .അൻവറുമായി ബന്ധപ്പെട്ട ആളാണ് ഇവർക്ക് ഫോൺ ചെയ്തത് . മൊത്തവിപണിയിൽ 154000 രൂപയുടെ എം ഡി എം മയക്ക് മരുന്നുണ്ടെന്ന് അറിച്ചപ്പോൾ ഇത്ര വലിയ ക്വാണ്ടിറ്റി തങ്ങൾക്ക് ആവിശ്യമില്ലെന്നും കുറച്ച് മതിയെന്നും ഫോൺവിളിച്ച വ്യക്തിയെ അറിയിക്കുന്നു .ഇതോടെ കച്ചവടം അലസിപ്പോയെങ്കിലും മലപ്പുറം സ്വദേശിയുടെ കയ്യിൽ പണവും മയക്കുമരുന്നു ഉണ്ടെന്ന് മനസിലാക്കിയ ഇവർ അത് തട്ടിയെടുക്കാനുള്ള പദ്ധതി തയ്യാറാക്കുന്നു .തുടർന്ന് പന്ത്രണ്ടോളം വരുന്ന സംഘവുമായി ഹോട്ടലിലെത്തുകയും ഭീക്ഷണിപ്പെടുത്തി മയക്കുമരുന്ന് ആവിശ്യപെടുകയും ചെയ്തു .എന്നാൽ മയക്കുമരുന്ന് തൻ്റെ കൈവശമില്ലെന്നും കർണാടകയിൽ നിന്ന് വാങ്ങികേട്ടതാണെന്നും അറിയിച്ചതോടെയാണ് അൻവറിനെ സംഘം തട്ടിക്കൊണ്ടുപോകുന്നത് .ഒന്നെങ്കിൽ മയക്കുമരുന്ന് വാങ്ങിക്കാൻ വച്ച പണമോ മയക്കുമരുന്നോ കൈക്കലാക്കാൻ ഉദ്ദേശിച്ചാണ് തട്ടികൊണ്ടുപോയത് എന്നാൽ സംഭവം പോലീസ് അറിഞ്ഞതോടെയാണ് എല്ലാം പാളിപോയത് .
തട്ടികൊണ്ടുപോയ സംഘം നേരത്തെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ടിരുന്നു . താജുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡിലാക്കി .മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു .