ഉദുമ ഐ ഓ ബി ബാങ്കിലെ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
മുഖ്യപ്രതിയെ ഇന്ന് ചോദ്യം ചെയ്യും
കാസർകോട് : മുക്കുപണ്ടം പണയപ്പെടുത്തി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയില്‍ നിന്നു 2.72 കോടിയോളം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ഡിവൈഎസ്പി എ.സതീഷ്കുമാറിന്റെ നേതൃത്വത്തിലാണു അന്വേഷണം നടത്തുക. മേല്‍പറമ്പ് കൂവത്തൊട്ടി സുനൈബ് വില്ലയിലെ കെ.എ.മുഹമ്മദ് സുഹൈര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണു പൊലീസ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അറസ്റ്റിലായ മുഖ്യപ്രതി കെ.എ.മുഹമ്മദ് സുഹൈറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ ഒരു ജ്വല്ലറിയില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
നെക്ലസ് ഉള്‍പ്പെടെയുള്ള മുക്കുപണ്ടം ആണ് പണയപ്പെടുത്തിയത്. ഇതില്‍ നെക്ലസ് ഘടിപ്പിച്ച കൊളുത്ത് സ്വര്‍ണമാണ്. ഇതു വാങ്ങിയത് നഗരത്തിലെ ജ്വല്ലറിയില്‍ നിന്നാണെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിഐ പി.രാജേഷ്, എസ്ഐ പി.പി.രമേശന് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നു ഒന്നര കിലോ മുക്കുപണ്ടവും ആഭരണങ്ങള്‍ ഉണ്ടാക്കുന്ന വിവിധ സാധനങ്ങളും പിടിച്ചെടുത്തിരുന്നു.
പ്രതികള്‍ ബാങ്കില്‍ പണയപ്പെടുത്തിയ 8656 ഗ്രാം മുക്കുപണ്ടവും മറ്റു രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു. ഉദുമ, ബേക്കല്‍ , കളനാട് സ്വദേശികളായ ഹസന്, റുഷൈദ്, അബ്ദുല്‍ റഹീം, എം. അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന് ജഷീദ്, മുഹമ്മദ് ഷഹമത്ത് , മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാന്, മുഹമ്മദ് ഹാഷിം, ഹാരിസുല്ല എന്നിവര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. പ്രധാന പ്രതിയെ ഇന്നു ചോദ്യം ചെയ്യുമെന്നു ഡിവൈഎസ്പി എ.സതീഷ്കുമാര്‍ പറഞ്ഞു.