റോട്ടറി മുന്‍ അസിസ്റ്റന്റ് ഗവര്‍ണ്ണറുടെ ഇടപെടലില്ജില്ലാ ആശുപത്രി വളപ്പില്‍ മാസങ്ങളായി അടഞ്ഞുകിടന്ന പൊതു ശൗചാലയത്തിന് ശാപമോക്ഷം
കാഞ്ഞങ്ങാട് : ചെമ്മട്ടംവയൽ തോയമ്മലിലെ ജില്ലാ ആശുപത്രി വളപ്പിൽ ദേശീയ പാതയോരത്ത് കാഞ്ഞങ്ങാട് മിസ്ട്ടൺ റോട്ടറി നിർമ്മിച്ചു നൽകിയ പൊതു ശൗചാലയത്തിന് ശാപമോക്ഷം റോട്ടറി മുൻ അസിസ്റ്റൻ്റ് ഗവർണ്ണർ കൂടിയായ കാഞ്ഞങ്ങാട്ടെ സാമൂഹ്യ പ്രവർത്തകൻ മുകുന്ദ പ്രഭുവിൻ്റെ ഇട പെടലാണ് നൂറ് കണക്കിനാളുകൾക്ക് ഉപകാരപ്രദമായ ശൗചാലയം ഉപയോഗ യോഗ്യമാക്കിയത്. ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ത കാരണം മാസങ്ങളായി വെള്ളമില്ലാത്തതിനാലും, ശുചീകരണം നടത്താത്തതിനാലും അടഞ്ഞുകിടക്കുകയായിരുന്നു.. കായകല്പം അവാർഡിനായി പരിഗണിക്കാനുള്ള നിബന്ധനകളിൽ ഒന്നായിരുന്നു ആശുപത്രി വളപ്പിൽ സർക്കാർ ചെലവിലല്ലാതെ പൊതു ശൗചാലയമോ, കുടിവെള്ള സ്രോതസോ നിർമ്മിക്കണമെന്നത് ‘ഇതിൻ്റെയടിസ്ഥാനത്തിലാണ് ജയിൽ റോഡ് തുടങ്ങുന്നിടത്ത് ആശുപത്രി വളപ്പിൽ കാഞ്ഞങ്ങാട് മിഡ് ടൗൺ റോട്ടറി ക്ലബ്ബ് ഒരു പൊതു ശൗചാലയം നിർമ്മിച്ചു നൽകിയത്.ആ സമയത്ത് തന്നെ ഇതിൻ്റെ പരിപാലനവും ഇതിലേക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതും ആശുപത്രി അധികൃതർ ഏറ്റെടുത്തിരുന്നതായി റോട്ടറി ഭാരവാഹികൾ വ്യക്തമാക്കി. എന്നാൽ മാസങ്ങളായി ഇതിനകത്ത് വെള്ളമില്ലാത്തതിനാൽ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. .ഇതോടെ നൂറുകണക്കിന് ആൾക്കാർ ദിവസേന ഉപോയോഗിച്ചിരുന്ന സൗകര്യമാണ് ഇല്ലാതായത്. പലരും അകത്തും പുറത്തുമായി കാര്യം സാധിച്ച് പോകുന്നതിനാൽ ഈ ഭാഗത്തുകൂടിയുള്ള കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയായിരുന്നുവെന്ന് ഇവിടുത്തെ ഓട്ടോ തൊഴിലാളികൾ പറഞ്ഞു. കായകല്പം അവാർഡിനായി കോഴിക്കോട് ബീച്ചാശുപത്രിയും, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുമായിരുന്നു അവസാന റൗണ്ടിലുണ്ടായിരുന്നത്. എന്നാൽ ഈ പൊതു ശൗചാലയത്തിൻ്റെ മികവിലാണ് കഴിഞ്ഞ തവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് അവാർഡ് ലഭിച്ചത് ‘ആ ശൗചാലയമാണ് ഉപയോഗശൂന്യമായി അനാഥമായി കിടന്നത്. ആശുപത്രി അധികൃതരുടെ ഈ അനാസ്തയ്ക്കെതിരെ പൊതുജനങ്ങൾ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലായിരുന്നു.ഇതിനിടയിലാണ് പ്രശ്നം റോട്ടറി മുൻ അസിസ്റ്റൻ്റ് ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തിയത് ഇതേ തുടർന്നാണ് ഇന്ന് ശൗചാലയം ജില്ലാശുപത്രി സൂപ്രണ്ടിൻ്റെ നിർദ്ദേശപ്രകാരം വൃത്തിയാക്കി തുറന്ന് കൊടുത്തത്.