22 വയസ്സിനുള്ളിൽ ബന്തിയോട് അടുക്കയിലെ അശ്റഫലി നടത്തിയത് നിരവധി കവർച്ചകൾ. മോഷണത്തിൽ നൈപുണ്യം നേടിയ പ്രതി ഉപയോഗിക്കുന്നത് സിനിമക്കഥയെ വെല്ലുന്ന കവർച്ച തന്ത്രങ്ങൾ .
കുമ്പള:നിരവധി കവർച്ചാ കേസിലെ പ്രതിയെ കർണ്ണാടക പൊലീസ് പിടികൂടി കുമ്പള പൊലീസിന് കൈമാറി.
രണ്ട് സ്കൂട്ടർ മോഷണകേസിലെയും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെയും പ്രതിയായ ബന്തിയോട് അടുക്കയിലെ അശ്റഫലി (22) യാണ് കർണാടക പൊലീസ് പിടികൂടി കുമ്പള പൊലീസിന് കൈമാറിയത്. 22 വയസുള്ള പ്രതിക്ക് കവർച്ചയിൽ വിരുദ്ധനാണ് മോഷണത്തിന് ഉപയോഗിക്കുന്ന സൂത്രങ്ങൾ സിനിമ കഥകളെ വെല്ലുന്നതുമാണ്. എന്നാൽ എന്ത് തന്ത്രങ്ങൾ ഉപയോഗിച്ചാലും അഷറഫ് ആണെന്ന് തെളിയിക്കും വിധമുള്ള എന്തെങ്കിലും അടയാളം അബദ്ധത്തിൽ ബാക്കിവെച്ചാണ് പ്രതി മുങ്ങിയിരുന്നത്.
ഏറ്റവുമൊടുവിൽ സിസിടിവി ദൃശ്യം ഉപയോഗിച്ച് കണ്ടെത്തിയ ഇയാളുടെ ചിത്രം കാസർകോട് പൊലീസ് കർണാടക പൊലീസിന് കൈമാറിയിരുന്നു. ഇതാണ് പ്രതിയെ പെട്ടന്ന് പിടികൂടാൻ സാധിച്ചത്.
മഞ്ചേശ്വരത്തും കർണ്ണാടകയിലുമായി മുൻപ് നിരവധി മോഷണ കേസിലെ പ്രതിയായ അശ്റഫലിയെ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടത്തിയ നാല് കവർച്ചാ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ കൈയിൽ നിന്നും മോഷണം പോയ രണ്ട് സ്ക്കൂട്ടറും, വീട്ടിൽ നിന്നും മോഷ്ടിച്ച ഒരു പവന്റെ സ്വർണ നാണയം, മോതിരം, മൂന്ന് റാഡോ വാച്, തുടങ്ങിയവ കണ്ടെത്തി.
കുമ്പള എസ്.ഐ.വി കെ അനീഷ്, സിവിൽ പൊലീസ് ഓഫീസർ സുധീർ എന്നീ വരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.