പുലിറ്റ്സർ ജേതാവായ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖി അഫ്ഗാനിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: അഫ്ഗാനിലെ താലിബാൻ ആക്രമണത്തിൽ പുലിറ്റ്സർ ജേതാവായ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. റോയിേട്ടർസ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം.
കാണ്ഡഹാറിലെ സ്പിൻ ബോൽദാക്ക് ജില്ലയിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മരണം അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുംബൈ സ്വദേശിയാണ് ഇദ്ദേഹം. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട് മാസ് കമ്യൂണിക്കേഷൻ ബിരുദവും കരസ്ഥമാക്കുകയായിരുന്നു. ടെലിവിഷൻ ന്യൂസ് റിപ്പോർട്ടറായായിരുന്നു തുടക്കം. പിന്നീട് ഫോട്ടോ ജേണലിസത്തിേലക്ക് തിരിഞ്ഞു. 2010ൽ റോയിേട്ടഴ്സിൽ ചേർന്നു. റോഹിങ്ക്യാൻ അഭയാർഥികളുടെ ചിത്രം പകർത്തിയതിനാണ് 2017ൽ പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.
ദിവസങ്ങളായി താലിബാനും അഫ്ഗാൻ സേനയും തമ്മിൽ സംഘർഷം നടക്കുന്ന പ്രദേശമാണ് സ്പിൻ ബോൽദാക്ക്. യുദ്ധമേഖലയിലെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്.