സിനിമാ കഥയെ വെല്ലുന്ന അന്വേഷണം
വനിതാ സിവിൽ എക്സൈസ് ഓഫീസറെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി.
കുടുങ്ങിയത് സിനിമ സീരിയൽ പ്രവർത്തകരുടെ കാർ
കാഞ്ഞങ്ങാട്: വനിതാ സിവിൽ എക് സൈസ് ഓഫീസറെ കാർ ഇടിച്ചിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ സിവിൽ എക് സൈസ് ഓഫീസറെ കാർ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ ഡ്രൈവറാണ് പിടിയിലായത്.
മട്ടന്നൂർ ചേളാരി സ്വദേശി ക ണ്ണോത്ത് ഹൗസിൽ നിസാമുദ്ദീ നെ (27) യാണ് ഹൊസ്ദുർഗ് പ്രിൻസിപ്പൽ എസ്.ഐ., പി. വിജേഷിന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ വെച്ച് പിടികൂടിയത്.
ഹൊസ്ദുർഗ് എക്സൈസ് റേ ഞ്ച് ഓഫീസിലെ സിവിൽ എക്
സൈസ് ഓഫീസർ തെരുവത്ത് ലക്ഷ്മി നഗറിലെ ടി.വി.ഗീതയെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ പ്രതിയെയാണ് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ പതിനേഴിന് രാത്രി ഏഴേകാലിനാണ് ലക്ഷ്മി നഗർ തെരുവത്ത് റോഡിൽ വെച്ച് സ് കുട്ടിയിൽ സഞ്ചരിക്കുക യായി രുന്ന ഗീതയെ എതിർഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ച് വീഴ്ത്തി നിർത്താ തെപോയത്, കാലിന് ഗുരുതര മായി പരിക്കേറ്റ് ഗീതയെ ജില്ലാ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യാശുപ്രതിയിലും പ്രവേശിപ്പിച്ചു പോലീസിൽ പരാതി നൽകിയെങ്കിലും കാറിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. പിന്നീട് അപകടം നടന്ന സമയത്ത് ലക്ഷ്മിനഗർ, തെരുവത്ത്, ആലാമിപ്പള്ളി ഭാഗത്തു കൂടി കടന്നുപോയ കാറുകളുടെ വിവരങ്ങൾ കണ്ടെത്താൻ നൂറോളം നിരീക്ഷണ ക്യാമറകൾ പോ ലീസ് പരിശോധിച്ചു എന്നാൽ അപകടത്തിനിടയാക്കിയ കാ റിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനായില്ല. സൂക്ഷ്മ പരിശോധനയിൽ ആലാമിപ്പള്ളി യിലെ രാജ് റസിഡൻസിയിലേക്ക് അമിത വേഗതയിൽ കടന്നു പോകുന്ന ഒരു കാറിന്റെ ദൃശ്യം ലഭിച്ച തോടെയാണ്. കേസ് വഴി ത്തിരി വിലായത്. ഈ കാറിന്റെ ദൃശ്യ ങ്ങളും വിവരങ്ങളും അന്വേഷി ച്ചപ്പോൾ രാജ് റസിഡൻസിയിലെ 309 -ാം നമ്പർ റൂമിൽ താമസിച്ചത് ടെലിവിഷൻ -സിനിമ പരസ്യ ചിത്രീകരണം നടത്തുന്നവരാണെന്ന് കണ്ടെത്തി. കാറിന്റെ ന
മ്പർ പരിശോധിച്ചപ്പോൾ മട്ടന്നൂർ സ്വദേശി ഹർഷനാണ് ആർസി ഓ ണറെന്ന് തിരിച്ചറിഞ്ഞു. ഹർഷ നെ ചോദ്യം ചെയ്തപ്പോഴാണ് കാർ ഓടിച്ച നിസാമുദ്ദീനിലേക്ക് അന്വേഷണം എത്തി ചേർന്നത്. ഷൂട്ടിംഗ് ആവശ്യത്തിനായി നിസാ മുദ്ദീന് കാർ വാടകയ്ക്ക് നൽ കിയതാണെന്ന് ഹർഷൻ പോലീ സിനോട് പറഞ്ഞു.
അന്വേഷണത്തിൽ എ എസ്.ഐ. ട്രെയ്നി സൗബി ഷാ ജി, സി വിൽ പോലീസ് ഓഫീ സർമാരായ പ്രബേഷ്, നാരായ ണൻ, സജിത്ത് എന്നിവരും ഉണ്ടാ യിരുന്നു. കാർ പോലീസ് കസ്റ്റ ഡിയിലെടുത്തു.