ഗതകാല സംസ്കൃതിയുടെ തിരുശേഷിപ്പായ അലാമി പള്ളിക്കുളം പുനരുദ്ധാരണം അവസാന ഘട്ടത്തിൽ
കാഞ്ഞങ്ങാട്: അലാമികളുടെ സംസ്കൃതിയുടെയും അന്നത്തെ കാർഷിക സംസ്കാരത്തിൻ്റെയും സാക്ഷിയായ അലാമിപ്പള്ളിയിലെ കുളത്തിന് പുതുജീവൻ കാഞ്ഞങ്ങാട്
അലാമിപ്പള്ളി കുളം അധികൃതരുടെ
കനിവിലൂടെ പുനർജനിക്കുന്നു. കാട് മൂടി മാലിന്യ കൂമ്പാരമായിരുന്ന പൊതുകുളമാണ് നവീകരിച്ച് സംരക്ഷിച്ച് നിർത്തുന്നത്. പുതിയ ബസ്സ് സ്റ്റാൻ്റിലേക്ക് ആവശ്യമായ ശുദ്ധജലം ഇനി ഈ കുളത്തിൽ നിന്നാണ് എടുക്കുന്നത്. കുളം സംരക്ഷിക്കണമെന്നത് വർഷങ്ങൾ പഴക്കമുള്ള ആവശ്യമായിരുന്നു. വി.വി.രമേശൻ ചെയർമാനായിരിക്കെ തുടങ്ങി വെച്ച പ്രവൃത്തിയാണ് ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചറിലൂടെ യാഥാർത്ഥ്യമാവുന്നത്. ചെറുകിട ജലസേചന വകുപ്പ് മുഖേന നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
കുളം സംരക്ഷിക്കുന്നതോടൊപ്പം ചുറ്റുമതിലും സൗന്ദര്യവൽക്കരണവും ഉൾപ്പെട്ടയുള്ള പ്രവൃത്തികളാണ് നടന്നു വരുന്നത്
ഹരിതകേരളം പദ്ധതിയിൽ 17 ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുകുളം നവീക രിക്കുന്നത്. പണികൾക്കായി കുളം വറ്റിച്ചെടുക്കാൻ നാല് മോട്ടോർ പമ്പുകൾ ഉപയോ ഗപ്പെടുത്തേണ്ടിവന്നു. ചെറിയ പൂന്തോട്ടവും നവീകരണത്തിൻ്റെ ഭാഗമായി ഒരുക്കും. വൈ ദ്യുതിവെളിച്ചമൊരുക്കുന്ന കാര്യത്തിൽ നഗരസഭയുടെ സഹകര ണം തേടിയിട്ടുണ്ട്.