മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ സംപൂജ്യനായി ; 318 ബൂത്തുകളില്‍ എന്‍.ഡി.എക്കും വട്ടപൂജ്യം
തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിെന്റ വിശദമായ വിശകലനങ്ങളില്‍ പുറത്തുവരുന്നത് രസകര വിവരങ്ങള്‍. സംസ്ഥാനത്ത് 318 ബൂത്തുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് പൂജ്യം വോട്ടാണ്. ഇതില്‍ കെ.സുരേന്ദ്രന് മത്സരിച്ച മഞ്ചേശ്വരവും കോന്നിയും ഉള്‍പ്പെടുന്നു. രണ്ട് മണ്ഡലങ്ങളിലേയും രണ്ട് ബൂത്തുകളില്‍ സുരേന്ദ്രന് സംപൂജ്യനായി. ബി.ജെ.പിക്ക് ഒരു വോട്ട് മാത്രം കിട്ടിയ 493 ബൂത്തുകളും സംസ്ഥാനത്ത് ഉണ്ട്. പൊന്നാനിയിലാണ് എന്‍.ഡി.എക്ക് വോട്ടില്ലാത്ത ഏറ്റവുമധികം ബൂത്തുകളുള്ളത്. ഇവിടെ 34 എണ്ണത്തില്‍ എന്‍.ഡി.എ പൂജ്യംകൊണ്ട് തൃപ്തിപ്പെട്ടു.
ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് സംസ്ഥാനത്താകമാനം വോട്ട് കുറഞ്ഞിരുന്നു. മിക്ക ജില്ലകളിലും ഇതായിരുന്നു സ്ഥിതി.എറണാകുളം ജില്ലയിലെ 13 മണ്ഡലത്തിലും ഇത്തവണ എന്‍.ഡി.എയുെട വോട്ടുവിഹിതം കുത്തനെ കുറഞ്ഞു. കുന്നത്തുനാട്ടില്‍ 11.10ല്‍നിന്ന് 4.66 ശതമാനം ആയാണ് ബി.ജെ.പിയുടെ വോട്ടുവിഹിതം കുറഞ്ഞത്. തൃപ്പൂണിത്തുറയില്‍ 2016ല്‍ 19.29 ശതമാനമുണ്ടായിരുന്ന ബി.ജെ.പി വോട്ട് 15.2 ആയി കുത്തനെ കുറഞ്ഞിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെച്ചൊല്ലി എന്‍.ഡി.എയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. മുന്നണി വിടാനുള്ള ആലോചന ബി.ഡി.ജെ.എസില്‍ ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രകടനത്തൈച്ചാല്ലി ബി.ജെ.പിയി?ല്‍ നിന്നുള്ള കുത്തുവാക്കുകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇനിയും നാണംകെട്ട് തുടരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ അണികള്‍. ബി.ജെ.പി വ്യാപകമായി വോട്ട് മറിച്ച ശേഷം അതിെന്റ പഴി ബി.ഡി.ജെ.എസില്‍ കെട്ടിെവക്കാനാണ് ശ്രമമെന്ന് അവര്‍ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിനുമുമ്പ് തന്നെ എന്‍.ഡി.എ ഘടകകക്ഷിയായിരുന്ന കേരള േകാണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം മുന്നണി വിട്ടിരുന്നു. മറ്റൊരു ഘടകകക്ഷി കാമരാജ് കോണ്ഗ്രസാകെട്ട, കോവളം മണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച് ദയനീയമായി തോറ്റു. സുല്‍ത്താന്‍ ബത്തേരിയില്‍ സി.കെ. ജാനുവിെന്റ സ്ഥിതിയും വ്യത്യസ്തമല്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ ബി.ഡി.ജെ.എസ് നിര്‍ജീവമാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പിലും അവര്‍ക്ക് ജയിച്ചുകയറാന്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസിെന്റ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. ബി.ഡി.ജെ.എസിെന്റ ഈഴവ വോട്ടുകള്‍ കൂട്ടത്തോടെ എല്‍.ഡി.എഫിലേക്ക് പോയതായും കണക്കുകള്‍ ഉദ്ധരിച്ച് അവര്‍ പറയുന്നു.