വിവരാവകാശ പ്രവർത്തകൻ ബൽഗോവിന്ദ് സിങ്ങിന്റെ കൊലയുൾപ്പെടെ 82 ക്രിമിനൽ കേസുകളിൽ പ്രതിയായ ലാലു യാദവ് എന്ന വിനോദ് യാദവിനെ യു പി പോലീസ് വെടിവെച്ചു കൊന്നു.
ലഖ്നൗ : വിവരാവകാശ പ്രവര്ത്തകന് ബല്‍ഗോവിന്ദ് സിങ്ങിന്റെ കൊലപാതകം ഉള്‍പ്പെടെ എണ്‍പത്തിരണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലാലു യാദവ് എന്ന വിനോദ് യാദവിനെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ചു കൊന്നു. പിടികൂടാന്‍ സഹയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട കുറ്റവാളിയായിരുന്നു വിനോദ് യാദവ് . പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ വിനോദ് യാദവിനെ ആശപുത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നുതായി ക്രമസമാധാന ചുമതലയുള്ള അഡീ.ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. വിനോദ് മാധവിനെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ 3.30 ഓടെ ഭന്വാരെപൂരിലെ ജില്ലയിലെ സരായ് ലഖാന്സി പ്രദേശത്ത് പോലീസ് സംഘം എത്തിച്ചേരുകയും വിനോദ് യാദവിനെ കണ്ടെത്തുകയുമായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു വഴങ്ങാതെ പോലീസ് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ വെടിവെപ്പിലാണ് വിനോദ് യാദവ് മരണപ്പെടുന്നത്. ഞങ്ങള്‍ക്ക് മുന്പില് മറ്റു വഴികള്‍ ഇല്ലായിരുന്നുവെന്നും പോലീസ് സംഘം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ചത് കൊണ്ട് മാത്രമാണ് ജീവന് ജീവന് രക്ഷപ്പെട്ടതെന്നും പ്രശാന്ത് കുമാര്‍ പറയുന്നു . സംഭവസ്ഥലത്ത് നിന്ന് പിസ്റ്റള്‍, ബുള്ളറ്റ് വെടിയുണ്ടകള്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവ കണ്ടെടുത്തു. അതേസമയം കൊടുംകുറ്റവാളിയെ നേരത്തെ തന്നെ പോലീസിന്റെ കൈകളില്‍ അകപ്പെട്ടിരുന്നുവെന്നും എന്‍കൗണ്ടര്‍ തിരക്കഥയി ലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് അനധികൃത റിപ്പോര്‍ട്ടുകള്‍. 25 ലക്ഷം രൂപയ്ക്ക് വേണ്ടി സെക്യൂരിറ്റി ഗാര്‍ഡിനെ യും രണ്ടുകോടി ആവശ്യപ്പെട്ടു ഒരു വ്യവസായിയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. അതേസമയം പോലീസ് നടപടി കൈയടിച്ചു സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി .