ഒളിച്ചോടിയ അമ്മായി അപ്പനും മരുമകളും മൂന്നു ദിവസം പയ്യന്നൂരിൽ തങ്ങി. ഒടുവിൽ ചാലക്കുടിയിൽ പിടിയിൽ
വെള്ളരിക്കുണ്ട്: കൊറോണ നിയന്ത്രണങ്ങളെയും പോലീസ് പരിശോധനകളെയും മറികടന്ന് ആം ബുലൻസ് ഡ്രൈവറായ മകന്റെ ഭാര്യയുമായി നാ ട്ടിൽ നിന്നും ഒളിച്ചോടിയ കമിതാക്കളായ ഭർതൃ പിതാവിനെയും യുവതിയെയും ചാലക്കുടി പോ ലീസ് പിടികൂടി. ഇന്നലെ രാത്രി പത്ത് മണിയോ
ടെയാണ് ഇവർ പിടിയിലായത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ട്.
വെള്ളരിക്കുണ്ട്. ഇൻസ്പെക്ടർ ജോസ് കുര്യന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ.പി. ബാ ബുമോൻ എ. എസ്.ഐ. എം.ജെ ജോസ് സീനിയർ സിവിൽ പോലീസ് ഓഫീസർ സദൻ, സീനിയർ വനിത സിവിൽ പോലീസ് ഓഫീസർ കൗസല്യ എന്നീ വരടങ്ങിയ സംഘമാണ് ചാലക്കുടിയി ലെത്തിയത്. മൂന്നുപേരെയും ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും.
ചാലക്കുടി പോലിസ് കൺട്രോൾ റൂമിന്റെ സ ഹായത്തോടെ സൈബർ സെൽ വഴി നടത്തിയ മൊ ബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കമിതാക്കൾ പിടിയിലായത് വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചി യിലെ വിൻസെന്റ് (61), മകന്റെ ഭാര്യ റാണി (33) എന്നിവരാണ് ഇളയ കുട്ടി ഏഴു വയസുകാരനെയും കൊ ണ്ട് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നിന് നാടുവിട്ടത്. വീട്ടുകാരും നാട്ടുകാരും പോലീസും പലതവണ താ ക്കീത് ചെയ്തു വിട്ടിട്ടും പ്രണയം കലശലായതോടെ
ഒന്നിച്ചു ജീവിക്കാൻ നാടു വിടുകയായിരുന്നു.
മൂത്ത കുട്ടിയായ പത്തു വയസുകാരിയെ ഭർത്താ വിനൊപ്പം വിട്ട ശേഷമാണ് യുവതി വീട്ടുകാരാരു മറി യാതെ നാടുവിട്ടത്.
വിൻസെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതി യിൽ കേസെടുത്ത വെള്ളരിക്കുണ്ട്. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ പയ്യന്നൂരിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വെള്ളരിക്കുണ്ട് പ്രിൻസിപ്പൽ എസ്.ഐ. പി. ബാബുമോൻ പയ്യന്നൂർ പോലീസിന്റെ സഹായം
തേടി.
പോലീസ് പയ്യന്നൂരിലെ ലോഡ്ജുകളിൽ പരി ശോധന നടത്തിയെങ്കിലും കമിതാക്കളെ കണ്ട ത്താൻ കഴിഞ്ഞില്ല. എന്നാൽ പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ അധികമാളുകൾ എത്തിപ്പെ ടാത്ത പഴയ ലോഡ്ജിൽ താമസിച്ച കമിതാക്കൾ പയ്യന്നൂരിലെ മൊബൈൽ കടയിൽ നിന്നും മറ്റൊരു മൊബൈൽ സിം കാർഡ് എടുത്ത ശേഷം ഇന്നലെ പുലർച്ചെ ഫസ്റ്റ് ബസിൽ ലോഡ്ജിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. നാല് ദിവസം കമിതാക്കൾ
പയ്യന്നൂരിൽ സുഖവാസത്തിലായിരുന്നു. തുടർന്ന് ബസ് യാത്രക്കിടെ പുതിയ സിം കാർഡ് ഉപയോഗിച്ച് ഫോൺ വിളി നടത്തിയതോടെയാണ് പോലീസ് വലയിലായത്
പത്തനംതിട്ട എരുമേലി സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോ ലി ചെയ്യവെ ആശുപത്രിയിലെ ആംബുലൻസ് ൈഡ്രവറായ പ്രിൻസുമായി പ്രണയത്തിലായി വിവാഹം ചെയ്യുകയായിരുന്നു. രണ്ടു മക്കളുമായി ഭർത്താവിനൊപ്പം കഴിയുന്നതിനിടെയാണ് മാതൃ പിതാവുമായി പ്രണയത്തിൽ കലാശിച്ചത്.
കഴിഞ്ഞ മൂന്നു വർഷമായി ഇവർ വഴി വിട്ട ബന്ധ ത്തിലായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാ തിയിൽ പറയുന്നുണ്ട്. പലതരത്തിലും ഈ ബന്ധം തടയാൻ ശ്രമം നടന്നിരുന്നുവെങ്കിലും ഗത്യന്തരമി ല്ലാതെ യുവതിയെ ഭർത്താവ് സ്വന്തം നാട്ടിലേക്ക് പറഞ്ഞു വിട്ടുവെങ്കിലും കാമുകനായ പിതാവ് യുവതിയെ തിരികെ എത്തിക്കുകയായിരുന്നു. പോ ലിസ് പിടിയിലായ ഇവരെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും