റമദാൻ നോമ്പ് വിപണി സജീവം. തുടർച്ചയായ പതിനഞ്ചാം വർഷവും ബേക്കലിലെ നൂറിൽപരം യുവാക്കൾ ചേർന്ന് നടത്തുന്ന റമദാൻ സമൂസ വിപണി ഈ വർഷവും സജീവമാവുകയാണ്.
ബേക്കൽ: റമദാന് നോമ്പു വിപണിയില്‍ പലഹാര കച്ചവടം പൊടിപൊടിക്കുന്നു.രുചിയിലും രൂപത്തിലും വിത്യസ്തത കളുമായി ആവശ്യക്കാരുടെ മനം കവരുന്ന പലഹാരങ്ങളാണ് നഗരങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ വില്പ്പനക്കുള്ളത്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ബേക്കലിലെ ഒരു കൂട്ടം യുവാക്കളുടെ സമൂസ വിപണി. ബേക്കലിലെ നൂറോളം യുവാക്കൾ ചേർന്നാണ് സമൂസ വിപണി നടത്തുന്നത്. പ്രവാസികളായവർ ഇതിനായി മാത്രം റമദാൻ നാളുകളിൽ നാട്ടിലെത്തും. നാട്ടിലെത്തിയാൽ പിന്നെ രുചിയേറും സമൂസകൾ ഉണ്ടാക്കി വിൽപ്പന നടത്തും. മൗവ്വൽ , ബേക്കൽ, ഗ ഖിലിരിയ നഗർ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേകം ഷെഡ്ഡുകൾ നിർമിച്ചാണ് സമൂസ വിൽപന നടത്തുന്നത്. കൂടാതെ കാഞ്ഞങ്ങാട്ടെ ഹോട്ടലുകളിലേക്കും സമൂസ്കൾ എത്തിച്ചു നൽകുന്നുണ്ട്. കഴിഞ്ഞ 15 വർഷക്കാലമായി ഇവർ സമൂസ വിപണി നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണപ്രിയർക്ക് ഇവരിൽ ഉള്ള വിശ്വാസവും ഏറെയാണ്. ആറ് രൂപ നിരക്കിലാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കച്ചവടം തീരെ കുറവാണ് എന്നാണ് ഇവർ പറയുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് കച്ചവടം നടത്തുന്നതെന്നും നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആവശ്യക്കാരുടെ എണ്ണം കുറവാണെന്നും ഇവർ പറയുന്നു.
ബഷീർ മൗവൽ, അബ്ദുറഹിമാൻ ഹദ്ദാദ് നഗർ, ഇസ്മായിൽ ഹദ്ദാദ്, കരീം ഹദ്ദാദ്, സലാം മൗവൽ, ഫൈസൽ, ഷമീർ, മസൂദ് ബേക്കൽ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
റമദാൻ മാസം അവസാനിക്കുന്നതോടെ ഇവരിൽ പലരും വീണ്ടും പ്രവാസ ജീവിതത്തിലേക്ക് തിരിയും. ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് ആയിരിക്കും.