തലശ്ശേരി: മന്ത്രി ഇ.പി ജയരാജനെ 19 വര്‍ഷം മുമ്പ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ വിചാരണ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. 2000 ഡിസംബര്‍ രണ്ടിന് വൈകിട്ട് പാനൂര്‍ ഏലാംകോടാണ് കേസിനാസ്പദമായ സംഭവം . സി.പി. എം പ്രവര്‍ത്തകരായിരുന്ന കൃഷ്ണന് നായര്‍, മനോജ് എന്നിവരുടെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം ജയരാജന് കാറില്‍ കണ്ണൂരിലേക്ക് മടങ്ങുമ്പോള്‍ ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞുവെന്നാണ് കേസ്. ബോംബ് കാറിന്റെ ഇടതു വശത്തെ ഹെഡ്ലൈനില് തട്ടി പൊട്ടിത്തെറിക്കുകയും ഇതിന്റെ ആഘാതത്തില്‍ ജയരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. തലശ്ശേരി സഹകരണാസ്പത്രിയില്‍ ചികിത്സയിലായ ജയരാജന്റെ പരാതിയില്‍ കൂറ്റേരിയിലെ ഷാജി, വിജേഷ,് സെല്‍വരാജ്, അരവിന്ദന്, രതീഷ്, സജീവന് തുടങ്ങി 38 ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. മന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെ കേസിലെ പ്രധാന സാക്ഷികളാണ്. സംഭവം നടക്കുമ്പോള്‍ ജയരാജന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.