നിർത്തിയിട്ട കാറിൽ
നിന്നും എ. ടി. എം കാർഡും പണവും കവർന്നു; പ്രതി അറസ്റ്റിൽ
തളിപ്പറമ്പ് : യന്ത്രതകരാറുകാരണം നിർത്തിയിട്ട കാറിൽ നിന്നും എടിഎം കാർഡും പണവും കവർന്ന പ്രതി പിടിയിൽ
തളിപ്പറമ്പ് പുളിമ്പറമ്പിലെ ശൈൽവരാജി ന്റെ മകൻ തെരു പറമ്പിൽ ഹൗസിൽ .എസ്. ഗോകുലി (28) നെ യാണ് ഡി.വൈ. എസ്.പി.കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തി ൽ പോലീസ് സംഘം പിടികൂടിയത്. കാർ യാത്രക്കാരനായ ചൊക്ലി ഒളവിലം
സ്വദേശി കെ, മനോജ് കുമാറിന്റെ എടിഎം കാർഡും പേഴ്സിൽ സൂക്ഷിച്ചരണ്ടായിരം രൂപയുമാണ് മോഷണം പോയത്. തളിപ്പറമ്പ് ബക്കളത്തെ സ്വകാര്യ ലോഡ്ജിന് മുന്നിൽ വെച്ച് ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. തലേ ദിവസം യുവതിക്കൊപ്പംസ്വകാര്യ ലോഡ്ജിൽ എത്തിയതായിരുന്നു. കേടായ വാഹനംതള്ളി സഹായിക്കാൻ ഒപ്പംകൂടിയ ഗോകുൽ എ. ടി. എം കാർഡും പേഴ്സിൽ നിന്ന് രണ്ടായിരം രൂപയും കവരുകയായിരുന്നു. രണ്ടു തവണയായി എ.ടി.എം കാർഡിൽ നിന്നും 10,000 രൂപയും പിൻവലിച്ചിട്ടുണ്ട്. കൂടാതെ മൊബൈൽ കടയിലെത്തി കാർഡ് ഉപയോഗിച്ച് 60,000 രൂപയുടെ ഐ ഫോൺ വാങ്ങുകയും പിന്നീട് ഫോൺ തളിപ്പറമ്പ് ടൗണിലെ മൊബൈൽ കടയിൽ 40,000 രൂപയ്ക്ക് വിറ്റതായും പോലീസ് കണ്ടെത്തി.
എടി.എം കാർഡും പണവും കവർന്നത് ഗോകുൽ ആണെന്ന് തിരി ച്ചറിഞ്ഞ കാർ യാത്രക്കാരൻ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ നാടുവിടാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതിയെ ഇൻസ്പെക്ടർ വി.ജയകുമാറിന്റെ നേതൃത്വത്തിൽ പുളിമ്പറമ്പിലെ വീടുവളഞ്ഞ് പിടികൂടിയത്. അറസ്റ്റി ലായ പ്രതിയെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.