ബി ജെ പിയുമായി ചേർന്ന് യുഡിഎഫ് ഉപ്പ് വെച്ച കലം പോലെയായി
കാഞ്ഞങ്ങാട്: ഓരോ ദിവസവും രാവിലെ പുതിയ നുണകൾ വേണമെന്നാണ് പ്രതിപക്ഷ നേതാവ് പ്രാർഥിക്കുകയാണെ ന്ന് സി.പിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു.കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘യന്ത്രം’ പറഞ്ഞതനുസരിച്ചാണ് പാവങ്ങളുടെ റേഷനും കിറ്റും മടുക്കാൻ ശ്രമിച്ചത്. പ്രതിപക്ഷ നേതാവിൻ്റെ വീട്ടിലെ നുണനിർമാണയന്ത്രം ചാർജ് ചെയ്യുന്നത് ബിജെപി അധ്യക്ഷനാണ്. നാല് വോട്ടിനുവേണ്ടി ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണ് യുഡിഎഫ്. ഉപ്പുവച്ച കലം പോലെ യുഡിഎഫ് മാറി. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ശബ്ദിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് മടിയാണ്. കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെന്റിൽ മിണ്ടുന്നില്ല. അവർ കേരളത്തിൽ നിർമിച്ച പ്രത്യേക ഫെവിക്കോൾ ചുണ്ടിൽ പുരട്ടിയാണ് ലോക്സഭയിലെത്തുന്നത്. പാർലമെൻ്റിൽ പോലും അവർ ബിജെപിയേയോ ജനദ്രോഹ നയങ്ങളെയോ എതിർക്കാൻ തയ്യാറാകുന്നില്ല.
വൃന്ദ കാരാട്ട് വ്യക്തമാക്കി കാഞ്ഞങ്ങാട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സി.പിഎം നേതാവ്