മഞ്ചേശ്വരത്തിന് പിന്നാലെ കാസർകോട്ടും പോരാട്ടം കനക്കുന്നു. പിണറായി ഫാക്ടർ എം എ ലത്തീഫ് ഗുണം ചെയ്യുമോ? അടിയൊഴുക്കുകൾ ശക്തം.
കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ മുന്നണികളെല്ലാം ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള അവസാന ഓട്ടത്തിലാണ് . വികസന പ്രവർത്തനങ്ങളോടൊപ്പം പല വിവാദങ്ങളും നിറഞ്ഞ് നിന്ന പ്രചാരണം ഇപ്പോൾ ഇരട്ടവോട്ട് വിവാദത്തിലെത്തി നിൽക്കുകയാണ്. ജനങ്ങൾ പോളിങ് ബൂത്തിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴും പ്രതിപക്ഷനേതാവിനെ അഴിമതി ആരോപണങ്ങൾ വന്നു കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിൽ കെഎസ്ഇബി ക്കെതിരെ ആണ് അഴിമതി ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്. കൃത്യമായ മറുപടിയിലൂടെ ഈ വിവാദങ്ങളെ കെഎസ്ഇബി തന്നെ പൊളിച്ചു നൽകി. അതേസമയം ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായി കാസർകൊടും മാറിയിരിക്കുകയാണ്, മഞ്ചേശ്വരം കാസർകോട് ഉദുമ മണ്ഡലങ്ങൾ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മുന്നണികൾ, ഏറ്റവുമൊടുവിൽ ഇത്തരത്തിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിലേക് കടന്നു വന്നത് കാസർകോടണ് . നേരത്തെ മൂന്നാം സ്ഥാനക്കാരായ എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തിയതണ് മണ്ഡലത്തിൽ പോരാട്ടം കനക്കാൻ ഇടയായത്, പുറത്തുവന്ന സർവകല പ്രകാരം എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി എം എ ലത്തീഫ് വലിയ സാധ്യതയാണ് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ബദിയടുക്ക ചെങ്കള മധൂർ കാസർകോട് നഗരസഭ തുടങ്ങിയ ഇടങ്ങളിൽ അടിയൊഴുക്ക് ശക്തമാണ്. യുഡിഎഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്ന് വിജയം വലതു മുന്നണി ഉറപ്പിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷത്തിൻറെ കാര്യത്തിൽ അതിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കാസർകോട് നഗരസഭ പ്രദേശത്തു നിന്ന് 4000 വോട്ടാണ് എൽഡിഎഫ് അധികം പ്രതീക്ഷിക്കുന്നത്. ചെങ്കള ബദിയടുക്ക മധുർ പ്രദേശങ്ങൾ നന്നായി 7000 വോട്ടെങ്കിലും കുടുതൽ ലഭിക്കുമെന്നാണ് എൽ ഡി എഫ് കണക്കുകൂട്ടൽ.