ജന്മദിനാഘോഷത്തിനെന്ന് പറഞ്ഞ് വർക്കലയിലെ റിസോർട്ടിലെത്തി, ദിവസങ്ങൾക്കിപ്പുറം വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; കൂടെയുണ്ടായിരുന്ന ഏഴ് പേർ കസ്റ്റഡിയിൽ
വർക്കല: പാപനാശത്തെ റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിക്കുകയായിരുന്ന വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോയമ്പത്തൂർ നെഹ്രു എയ്രോനോട്ടിക് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി, തമിഴ്നാട് ദിണ്ടുകൽ കരിക്കലി ഗുസിലിയാം പാറൈയിൽ ദഷ്രിതയാണ് (21)മരിച്ചത്.മരിച്ചു. 20-നാണ് ദഷ്രിതയും ഒരു ആണ്‍കുട്ടിയും റിസോര്‍ട്ടിലെത്തിയത്. മറ്റുള്ളവര്‍ 17 മുതല്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. ജന്മദിനാഘോഷത്തിനെത്തിയെന്നാണ് സംഘത്തിലുള്ളവർ പറയുന്നത്.തിങ്കളാഴ്ച രാവിലെ 6.30ഓടെ ദഷ്രിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും വായിൽ നിന്നു നുരയും പതയും വരികയും ചെയ്തു. സഹപാഠികൾ റിസോർട്ട് ഉടമയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിൽ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സഹപാഠികളായ ഏഴു പേരെയും വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പെൺകുട്ടിയുടെയും കൂടെയുണ്ടായിരുന്നവരുടെയും രക്ഷാകർത്താക്കളെ പൊലീസ് വിവരമറിയിച്ചു.വിദ്യാർത്ഥികളുടെ മൊഴികൾ മാത്രം വിശ്വസിച്ച് നിയമ നടപടികളിലേക്ക് കടക്കാനാവില്ലെന്നും വീട്ടുകാരുടെ മൊഴികൾ കൂടി കേൾക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. റിസോർട്ടിൽ ഇവർ താമസിച്ചിരുന്ന മുറികൾ പൊലീസ് സീൽ ചെയ്ത് കാവൽ ഏർപ്പെടുത്തി.