തെരഞ്ഞെടുപ്പ്ഉദ്യോഗസ്ഥര് ചമഞ്ഞ് വന്‍ കവര്‍ച്ച: 1 കോടിയോളം രൂപ കാറിലെത്തിയ സംഘം തട്ടിയെടുത്തു
തൃശൂർ :തെരഞ്ഞെടുപ്പു കാലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് വൻ കവർച്ച. പച്ചക്കറി വണ്ടിയിൽ അനധികൃതമായി കടത്തുകയായിരുന്ന ഒരു കോടിയോളം രൂപ കാറിലെത്തിയ സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിയെടുത്തതായി പരാതി. ഇന്നലെ പുലർച്ചെ മൂന്നിന്് ഒല്ലൂർ മരത്താക്കരയിൽ ദേശീയപാതയിലായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നും മൂവാറ്റുപുഴയിലേക്ക് പച്ചക്കറിയുമായി പോയിരുന്ന മിനിലോറിയിൽ ആണ് 94 ലക്ഷം രൂപ ഉണ്ടായിരുന്നത്. വണ്ടി മരത്താക്കര എത്തിയപ്പോൾ ഇലക്ഷൻ അർജന്റ് എന്ന ബോർഡ് വെച്ച് ഇന്നോവ കാർ പച്ചക്കറി വണ്ടി തടയുകയും വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവറെയും സഹായിയെയും റോഡിൽ ഇറക്കിയ ശേഷം പച്ചക്കറി വണ്ടിയുമായി തലോർ ബൈപ്പാസ് വരെ പോവുകയായിരുന്നു.
അല്പസമയത്തിനുശേഷം വാഹനത്തിൽ ഒന്നും കണ്ടെത്തിയില്ല എന്ന് എന്നുപറഞ്ഞ് പച്ചക്കറി ലോറി ഡ്രൈവർക്കും ക്ലീനർക്കും കൈമാറി. തുടർന്ന് ഇവർ വണ്ടി പരിശോധിച്ചപ്പോഴാണ് വണ്ടിയിൽ ഒളിപ്പിച്ചിരുന്ന ഒരു കോടിയോളം രൂപ നഷ്ടമായതായി കണ്ടെത്തിയത്.
മൂവാറ്റുപുഴയിലെ പച്ചക്കറി മൊത്ത വിൽപ്പനക്കാരുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. പണം നഷ്ടപ്പെട്ട വിവരം ഒല്ലൂർ സ്റ്റേഷനിൽ അറിയിക്കാതെ പച്ചക്കറി വണ്ടിയുമായി െ്രെഡവറും സഹായിയും നേരെ മൂവാറ്റുപുഴയിൽ എത്തി. രാവിലെ തന്നെ അവിടെ നിന്ന് ലോറി ഉടമയുടെ ബന്ധുക്കൾ ഒല്ലൂർ സ്റ്റേഷനിൽ എത്തി.