മലപ്പുറം: അവസാനം ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി. ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഹാദിയയുമായി അകന്നത്. പഠനം പൂർത്തിയാക്കി ഹാദിയ ആരംഭിച്ച ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്. മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ തുറന്നത്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഡോ.ഹാദിയ അശോകനെ കാണാന്‍ മാതാപിതാക്കള്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബി.എച്ച്.എം.എസ് പഠനത്തിനിടെ ഹാദിയ ഇസ്ലാം സ്വീകരിച്ച് ഷെഫിന് ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഹൈകോടതി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടതിനെ തുടര്‍ന്ന് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചു. ഏറെ നാള് നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയ ഷെഫിന് ജഹാനെ വിവാഹം കഴിച്ചത്. ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും. കോട്ടയം ജില്ലയിലെ വൈക്കം എന്ന സ്ഥലത്ത് ഹൈന്ദവപാരമ്പര്യം പിന്തുടരുന്ന മാതാപിതാക്കൾക്കു ജനിച്ച അഖില എന്ന യുവതി സേലത്തെ ഒരു കോളേജിൽ ഹോമിയോപ്പതി വൈദ്യശാസ്ത്രവും ശസ്ത്രക്രിയയും പഠിക്കുവാനായി ചേരുന്നു. 2016 ജനുവരി 6 ന് സേലത്തെ അവർ താമസിച്ചിരുന്ന ഭവനത്തിൽനിന്ന് അഖിലയെ കാണാതാവുകയും പിന്നീട് അവിടെത്തന്നെ അവരുടെ സുഹൃത്തുക്കളായ ഫസീന, ജസീന എന്നിവരോടൊത്തു താമസിക്കുന്നതായി വിവരം ലഭിക്കുകയും ചെയ്തു.
സുഹൃത്തുക്കളായ ഫസീനയും ജസീനയും അവരുടെ പിതാവ് അബൂബക്കറോടൊപ്പംചേർന്ന് അഖിലയെ എവിടേയ്ക്കോ മാറ്റിപ്പാർപ്പിച്ചിരിക്കുന്നതായി ആരോപിച്ച് അഖിലയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് അബൂബക്കറിനെതിരേ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ജനുവരി 6 ന് ഹിജാബ് ധരിച്ച അഖില കോളേജിലെത്തിയെന്ന വിവരം ലഭിച്ചപ്പോഴാണ് അഖിലയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. എന്നിരുന്നാലും, മാതാപിതാക്കൾ കേസ് കൊടുത്തതിനു ശേഷവും അഖില കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നില്ല.
2016 ജനുവരി മുതൽ മുൻ സൈനികനായ അശോകനും ഭാര്യ പൊന്നമ്മയും അഖില എന്ന അവരുടെ മകൾ സ്വതന്ത്ര ഇച്ഛാശക്തിയിൽ പ്രവർത്തിക്കുന്നതല്ലെന്നും ആരുടേയെോ പ്രേരണയാൽ മതം മാറിയതാണെന്നും കോടതിയിൽ തെളിയിക്കാനുള്ള നിയമപരമായ പോരാട്ടം നടത്തിവന്നത്
കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്റെയും പൊന്നമ്മയുടേയും മകള്‍ അഖിലയാണ് ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായത്.