കാസർകോട് നഗരസഭയിൽ രാജി നാടകം വൈസ് ചെയർമാനും കൗൺസിലർമാരും പാർട്ടിക്ക് രാജിക്കത്ത് കൈമാറിയെന്ന് സൂചന .
കാസർകോട്:- കേരളത്തിലെ നഗരസഭകളിൽ ഏറ്റവും അവസാന സ്ഥാനം അലങ്കരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു കാസർകോട് നഗരസഭ ഭരണത്തിൽ പുതിയ പ്രതിസന്ധി.
നഗരസഭയിലെ അണങ്കൂർ പ്രദേശത്തെ കൗൺസിലറാണ് പാർട്ടിക്ക് ആദ്യം രാജിക്കത്ത് കൈമാറിയത് തുടർന്ന് വൈസ് ചെയർമാനും പാർട്ടിക്ക് രാജിക്കത്ത് കൈമാറിയന്നാണ് സൂചന. രണ്ടു ദിവസങ്ങൾക്കകം തളങ്കര പ്രദേശത്തെ ഒരു വനിതാ കൗൺസിലറും രാജിവയ്ക്കുമെന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് .. ഇത്തരത്തിൽ തൊഴുത്തിൽ കുത്തുമായ്യി ഭരണം മുന്നോട്ടു പോകാൻ സാധിക്കില്ലന്നും ഒരു പദ്ധതികളും നടപ്പിലാക്കാത്തെ ജനങ്ങളെ ദ്രോഹിക്കാൻ സാധിക്കില്ലെന്ന വികാരമാണ് മൂവരെയും രാജിയിലേക്ക് എത്തിച്ചത്. നഗരസഭയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് താഴ്ത്തിയത് “വികസനകാര്യ പൊതുമരാമത്ത് വകുപ്പുകളുടെ പിടിപ്പുകേടാണ് ഭരണത്തെ ഈ രൂപത്തിലാക്കിയതെന്നും ഭരണകക്ഷിയിലെ ഒരു വിഭാഗം കരുതുന്നു
മുൻ ഭരണ സമിതിയുടെ നിർദേശത്തിലാണ് ചില സ്റ്റാന്റിംഗ് കമ്മിറ്റികൾ ഭരിക്കുന്നതെന്നും നിലവിലെ ഭരണസമിതിയ നാറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പലതരത്തിലുള്ള പ്രവർത്തികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നുമാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം,കഴിഞ്ഞ ദിവസം വാട്സ്ആപ്പിലൂടെ ഒരു കൗൺസിലർ ആവശ്യപ്പെട്ടത് ഭരണസമിതിയോടു ഇറങ്ങിപ്പോകാനാണ്. അല്ലെങ്കിൽ ബുൾഡോസർ കൊണ്ട് ജനം ഭരണത്തെ ഇടിച്ചുനിരത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.അതിനിടയിലാണ് നഗരത്തിലെ ദിശാബോർഡ് വിവാദം ആളിക്കത്തിയത്.ദിശാബോര്ഡിലെ അപാകത്തിനെതിരെ വിമർശനം രൂക്ഷമായപ്പോൾ വൈസ് ചെയര്മാന് പോക്കറ്റില്നിന്നു കാശെടുത്താണ് പുതിയ സ്റ്റിക്കറുകൾ ദിശാബോര്ഡില് പതിപ്പിച്ചതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്.വൈസ് ചെയർമാന്റെ ഈ നടപടി അനാവശ്യമായിരുന്നുവെന്നും ജനങ്ങളുടെ കൂവലിനൊപ്പം താളം തുള്ളേണ്ടിയിരുന്നില്ലെന്നും പദ്ധതികളിൽ എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്നും വിവാദങ്ങൾ താനെ ആറിത്തണുക്കുമായിരുന്നുവെന്നും വൈസ് ചെയർമാന്റെ തിരുത്തൽ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുയർന്നിരുന്നു.,വൈസ് ചെയർമാനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയതാണ് രാജിക്ക് കാരണമായത്.എന്നാൽ രാജീവിവരം വൈസ് ചെയർമാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നിഷേധിക്കുമ്പോൾ മറ്റുള്ളവർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്.