കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ സംസ്ഥാന തലത്തിൽ സമരത്തിലേക്ക്
കാഞ്ഞങ്ങാട്: കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ വിവിധ ആവശ്യങ്ങ ളുന്നയിച്ച്
സമരത്തിനൊരുങ്ങുന്നു.
ഇരുമ്പ് ഉത്പന്നങ്ങളുടെ അമിതമായ വിലക്കയറ്റം തടയുക, പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്ന് ലൈറ്റ് എൻജിനീയറിങ്
വിഭാഗത്തിനു നൽകി വന്ന വൈറ്റ് കാറ്റഗറി പുനഃസ്ഥാപിക്കുക, ലൈസൻസ് ഇല്ലാത്തവർ നടത്തുന്ന മൊബൈൽ വെൽഡിങ് വർക്കുകൾ
നിയന്ത്രിക്കുക, ചെറുകിട വെൽഡിങ് വ്യവസായ മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന
വ്യാപകമായി സമരം നടക്കുന്നത്.
ഇതിൻ്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ ഫെബ്രുവരി 9 ന് ധർണ നടത്തുന്നത്. ജില്ലയിൽ 3 നഗരസഭ ഉൾപ്പടെ 15 കേന്ദ്രങ്ങളിലാണ്
ധർണ നടത്തുന്നത്.
സർക്കാർ നിർദേശിക്കുന്ന നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിച്ചു വരുന്ന സാഹചര്യത്തിൽ അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വില വർദ്ധനവ് വൻ പ്രതിസന്ധി
ഉണ്ടാക്കുന്നു.
യാതൊരു പൊലൂഷനും ഉണ്ടാകാത്ത, മുൻപ് വൈറ്റ് കാറ്റഗറിയിൽ ഉണ്ടായിരുന്ന ചെറുകിട വെൽഡിങ് വ്യവസായങ്ങളെ ഗ്രീൻ കാറ്റഗറിയിലേക്ക് മാറ്റിയത് ഈ മേഖലയെ നടുവൊടിക്കുന്ന നടപടിയാണ്.
മുൻകൂർ തുക കൈപറ്റി ഏറ്റെടുത്ത ജോലി പൂർത്തികരിക്കാതെ യൂണിറ്റ് ഉടമകൾ കടക്കെണിയിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. തകർച്ചയുടെ പടിവാതിലിൽ എത്തിയ ഈ വ്യവസായത്തെ
സംരക്ഷിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തിലാണ് സംഘടന
സമരപരിപാടിയുമായി മുന്നോട്ട് വരുന്നത്
ഈ മാസം 9 ന് രാവിലെ 11 മുതൽ 1 മണി വരെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ ധർണ സംഘടിപ്പിക്കുന്നത്.
ഇതുസംബസിച്ച് വിശദീകരിക്കാൻ ചേർന്ന പത്ര സമ്മേളനത്തിൽ സംസ്ഥാന ജോ. സെക്രട്ടറി സജേഷ് കുമാർ എം.കെ.വി.സുഗതൻ, ഒ പി.ടി പത്മനാഭൻ ,ദിനേഷ് പി. സത്യൻപി.വി, ടി സിത്തീശൻ, ബാബു ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.